അടിമുടി മാറാന്‍ പൊതുഗതാഗതരംഗം; സ്റ്റാൻ്റുകളില്‍ തെര്‍മല്‍ കാമറയും ബസ് യാത്രയ്ക്ക് കാര്‍ഡ് പേയ്‌മെന്റും
പൊതു ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകളിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.
![അടിമുടി മാറാന്‍ പൊതുഗതാഗതരംഗം; സ്റ്റാൻ്റുകളില്‍ തെര്‍മല്‍ കാമറയും ബസ് യാത്രയ്ക്ക് കാര്‍ഡ് പേയ്‌മെന്റും അടിമുടി മാറാന്‍ പൊതുഗതാഗതരംഗം; സ്റ്റാൻ്റുകളില്‍ തെര്‍മല്‍ കാമറയും ബസ് യാത്രയ്ക്ക് കാര്‍ഡ് പേയ്‌മെന്റും](https://www.thejasnews.com/h-upload/2020/05/10/107444-img-20200510-wa0001.jpg)
തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്തെ പൊതുഗതാഗത രംഗത്ത് സമൂലമായ മാറ്റങ്ങള്‍ വരുന്നു. ബസുകളില്‍ ഉള്‍പ്പെടെ യാത്രാ കാര്‍ഡുകള്‍, തിരക്കില്ലാത്ത യാത്രകള്‍, സ്റ്റാൻ്റുകളില്‍ തെര്‍മല്‍ കാമറകള്‍ എന്നിവയാണ് വരാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊതു ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകളിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ബസുകളില്‍ നില്‍പ്പുയാത്ര അനുവദിക്കില്ല. എല്ലാ സീറ്റിലും യാത്രക്കാരെ കയറ്റുന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുകയാണ്. ട്രെയിനുകളിലും മെട്രോയിലും സമാനമായ രീതിയില്‍ മാറ്റങ്ങളുണ്ടാവും.
യാത്രാക്കൂലിക്ക് കാര്‍ഡ് പേയ്മെന്റ് സംവിധാനമാണ് പരിഗണനയിലുള്ള മറ്റൊരു നിര്‍ദേശം. പണത്തിന്റെ നേരിട്ടുള്ള കൈമാറ്റം ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്. വണ്ടികളില്‍ കാഷ് ബോക്സുകള്‍ വയ്ക്കുന്നതും ആലോചിക്കുന്നുണ്ട്. ഓരോ വണ്ടിയിലും യാത്ര ചെയ്തവരെ പിന്നീട് ആവശ്യമെങ്കില്‍ കണ്ടെത്താനാവും എന്നതാണ് കാര്‍ഡ് പെയ്മെൻ്റ് കൊണ്ടുള്ള നേട്ടം. മെട്രോയുടേതു പോലുള്ള കാര്‍ഡുകള്‍ ഇതിനായി ആവിഷ്‌കരിക്കാനാവും. യാത്രക്കാര്‍ക്കു ക്യുആര്‍ കോഡ് നല്‍കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. ലോക്ക് ഡൗണിനു ശേഷം പൊതു ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഓഫിസ് സമയത്തെ തിരക്കു കുറയ്ക്കുന്നതിന് ഓഫിസ് സമയത്തില്‍ മാറ്റം വരുത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. എല്ലാവരും ഒരേസമയം ഓഫിസുകളില്‍ എത്തുന്ന രീതി മാറ്റുന്നതിനെക്കുറിച്ചാണ് ആലോചന.
സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സര്‍വീസ് നടത്തുക എന്നതാണ് സര്‍ക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി. ഇതിനായുള്ള നിരവധി നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു മുന്നിലുണ്ടെന്ന് ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പൊതു ഗതാഗതം തുടങ്ങുന്നതു സംബന്ധിച്ച് കേന്ദ്ര നിര്‍ദേശം വന്നതിനു ശേഷമേ സംസ്ഥാനം ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് ഗതാഗത മന്ത്രി സി കെ ശശീന്ദ്രന്‍ വ്യക്തമാക്കി.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT