Kerala

വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക: പോപുലര്‍ഫ്രണ്ട് ഡേ യൂണിറ്റി മാര്‍ച്ച് പത്തനാപുരത്ത്

സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു കഴിഞ്ഞു. വെറുപ്പും വിദ്വേഷവും വിതച്ച് വിളകൊയ്യാനുള്ള കുത്സിതനീക്കങ്ങളിലാണ് സംഘപരിവാരം.

വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക: പോപുലര്‍ഫ്രണ്ട് ഡേ യൂണിറ്റി മാര്‍ച്ച് പത്തനാപുരത്ത്
X

കൊല്ലം: വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുകയെന്ന സന്ദേശവുമായി പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി രൂപീകരണ ദിനമായ ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി 17ന് വൈകുന്നേരം നാലിന് പത്തനാപുരത്ത് യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും സംഘടിപ്പിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നടുക്കുന്ന് പള്ളിമുക്ക് ജങ്ഷനില്‍ നിന്നും ആരംഭിച്ച് സെന്‍ട്രല്‍ ജങ്ഷന്‍ വഴി മൗണ്ട് താബോര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് 5.30ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഒ എം എ സലാം ഉദ്ഘാടനം ചെയ്യും. നൗഷാദ് തിരുനാവായ മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിക്കും. പോപുലര്‍ഫ്രണ്ട് ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം എസ് അഷ്റഫ് മൗലവി കരമന, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അര്‍ഷദ് നദ്വി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി കെ എ റഊഫ് ശരീഫ്, നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങളായ ആമിന സജീവ്, ഡോ.ഫൗസീന തക്ബീര്‍, പോപുലര്‍ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങളായ എസ് നിസാര്‍, ഇ സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുക്കും. ഇതോടൊപ്പം സംസ്ഥാനത്തെ മറ്റു മൂന്നു കേന്ദ്രങ്ങളിലും യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.

സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു കഴിഞ്ഞു. അസഹിഷ്ണുതയുടെ രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. വെറുപ്പും വിദ്വേഷവും വിതച്ച് വിളകൊയ്യാനുള്ള കുത്സിതനീക്കങ്ങളിലാണ് സംഘപരിവാരം. പശുവിന്റെയും പ്രണയത്തിന്റെയും പേരിലുള്ള തല്ലിക്കൊലകളും ആള്‍ക്കൂട്ടക്കൊലകളും അന്തമില്ലാതെ തുടരുകയാണ്.

രാഷ്ട്രപിതാവിന്റെ പ്രതിരൂപത്തിലേക്ക് വീണ്ടും വീണ്ടും നിറയൊഴിച്ചു കൊണ്ട് ഗോഡ്സേയുടെ പ്രേതങ്ങള്‍ അരങ്ങു തകര്‍ത്താടുന്നു. മുസ്്ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും കൊന്നു തീര്‍ത്ത് ജനാധിപത്യത്തിന് ശവക്കുഴി തോണ്ടാനുള്ള തീവ്രയത്നത്തിലാണ് ഹിന്ദുത്വ തീവ്ര സംഘടനകള്‍. രാജ്യത്ത് വെറുപ്പിന്റെ ഫാക്ടറികള്‍ ഇക്കൂട്ടര്‍ സൃഷ്ടിക്കുകയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സമിതിയംഗം എസ് നിസാര്‍, കൊല്ലം ജില്ലാ പ്രസിഡന്റ് റിയാസ് അയത്തില്‍, ജില്ലാ സെക്രട്ടറിമാരായ ഷെഫീക്ക് എം അലി, ജെ ആര്‍ നൗഫല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it