Kerala

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കേസിലെ അഞ്ചാം പ്രതിയാണ് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ. നേരത്തെ മൂവാറ്റു പുഴ വിജിലന്‍സ് കോടതിയും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹരജി തള്ളിയിരുന്നു.ഇതേ തുടര്‍ന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
X

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹരജി ഹൈക്കോടതി തള്ളി.കേസിലെ അഞ്ചാം പ്രതിയാണ് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ. നേരത്തെ മൂവാറ്റു പുഴ വിജിലന്‍സ് കോടതിയും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹരജി തള്ളിയിരുന്നു.ഇതേ തുടര്‍ന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.നിലവില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആശുപത്രിയില്‍ നിന്നും ഡിസ് ചാര്‍ജ് ആയതിനു ശേഷം വീണ്ടും ജാമ്യഹരജി സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

അര്‍ബുദ രോഗബാധിതനായ വി കെ ഇബ്രാഹിംകുഞ്ഞ് നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.ചികില്‍സയില്‍ ഇരിക്കെ കഴിഞ്ഞ മാസം 18 നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റു ചെയ്തത്.എന്നാല്‍ ആശുപത്രിയില്‍ നിന്നും മാറ്റുന്നത് ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂവാറ്റു പുഴ വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയില്‍ എത്തിയാണ് റിമാന്റു ചെയ്തത്. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡും ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയില്‍ നിന്നും മാറ്റരുതെന്ന് ചൂണ്ടിക്കാട്ടി റിപോര്‍ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോടതി ആശുപത്രിയില്‍ തന്നെ ഇബ്രാഹിംകുഞ്ഞിനെ റിമാന്റു ചെയ്യുകയായിരുന്നു.

ഇതിനിടയില്‍ വിജിലന്‍സിന്റെ ആവശ്യപ്രകാരം ഒരു ദിവസം ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.ഇതു പ്രകാരം വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തുവെങ്കിലും വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് വിജിലന്‍സ്. വീണ്ടും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ സാക്ഷികളെ സാധീനിക്കുമെന്നും ഇബ്രാഹിം കുഞ്ഞിന് ജാമ്യം നല്‍കരുതെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ ഇതുവരെ താന്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചുവെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികില്‍സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹരജി തള്ളുകയായിരുന്നു.

Next Story

RELATED STORIES

Share it