Kerala

ദേശീയ ദുരന്ത നിവാരണ സേനയുംസൈന്യവും ചെങ്ങന്നൂരില്‍

എന്‍.ഡി.ആര്‍.എഫിന്റെ 12 പേരും 15 സൈനികരും അടങ്ങിയ സംഘമാണ് ചെങ്ങന്നൂരില്‍ എത്തിയിട്ടുള്ളത്.

ദേശീയ ദുരന്ത നിവാരണ സേനയുംസൈന്യവും ചെങ്ങന്നൂരില്‍
X

തിരുവനന്തപുരം: മഴക്കെടുതിയും ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും ഓരോ സംഘത്തെ ചെങ്ങന്നൂരിലേക്ക് നിയോഗിച്ചതായി ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. എന്‍.ഡി.ആര്‍.എഫിന്റെ 12 പേരും 15 സൈനികരും അടങ്ങിയ സംഘമാണ് ചെങ്ങന്നൂരില്‍ എത്തിയിട്ടുള്ളത്.

ഇരുവിഭാഗവും ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ.യുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കും. ഏതടിയന്തര സാഹചര്യവും നേരിടാനായി 60 അംഗ സൈനവ്യും 25 അംഗ ദേശീയ ദുരന്ത നിവാരണ സേനയും കഴിഞ്ഞ ദിവസം ജില്ലയില്‍ എത്തിയിരുന്നു.

മന്ത്രിമാരായ ജി.സുധാകരന്‍, ഡോ.തോമസ് ഐസക് എന്നിവരുടെ നിര്‍ദേശപ്രകാരം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജില്ല കളക്ടര്‍ വിലയിരുത്തുന്നുണ്ട്. കുട്ടനാടുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ സബ് കളക്ടര്‍ വി.ആര്‍.കൃഷ്ണ തേജയുടെ നേതൃത്വത്തിലാണ് ദിുരിതാശ്വാസ പ്രവര്‍ത്തനം.

ചെറുതന പെരുമാന്‍തുരുത്തിലെ വെള്ളകെട്ട് അടിയന്തരമായി നീക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. കിടങ്ങറ- ചങ്ങനാശേരി കനാലിലെ പോള നീക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ മൂന്നും താലൂക്കു തലത്തില്‍ ഓരോ പെട്രോള്‍ പമ്പിലും ഇന്ധനം ശേഖരിച്ച് വയ്ക്കാന്‍ ജില്ല സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാക്ടറുകള്‍ കരുതലായി വയ്ക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it