Kerala

പി.എസ്.സി മാറ്റിവച്ചത് 62 പരീക്ഷകൾ; പുതിയ പരീക്ഷകൾ വൈകും

ജൂൺ മുതലുള്ള കലണ്ടറാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്. മേയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിച്ച ശേഷമാവും അക്കാര്യം പരിശോധിക്കുക.

പി.എസ്.സി മാറ്റിവച്ചത് 62 പരീക്ഷകൾ; പുതിയ പരീക്ഷകൾ വൈകും
X

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച 62 പരീക്ഷകൾ പൂർത്തിയാക്കിയ ശേഷമാവും പി.എസ്.സിയുടെ പുതിയ പരീക്ഷകളുടെ തീയതി പ്രഖ്യാപിക്കുക. സ്കൂളുകൾ തുറക്കുന്നതുകൂടി കണക്കിലെടുത്ത് മാത്രമേ പുതിയ തീയതി നിശ്ചയിക്കാനാകൂ. നിലവിൽ മേയ് 30 വരെയുള്ള പരീക്ഷാ കലണ്ടറാണ് പി.എസ്.സി തയ്യാറാക്കിയിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഈ പരീക്ഷകളെല്ലാം മാറ്റി വച്ചിരുന്നു.

ജൂൺ മുതലുള്ള കലണ്ടറാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്. മേയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിച്ച ശേഷമാവും അക്കാര്യം പരിശോധിക്കുക. കെഎഎസിന്റെ മുഖ്യപരീക്ഷ ജൂലൈയിൽ രണ്ടുദിവസമായി നടത്തുമെന്ന് പി.എസ്.സി. പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യപരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായിട്ടില്ല. അതിന്റെ മാർക്കനുസരിച്ചാണ് മുഖ്യപരീക്ഷ എഴുതാൻ അർഹരായവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. മൂല്യനിർണയം വൈകുന്നതിനാൽ മുഖ്യപരീക്ഷ ജൂലൈയിൽത്തന്നെ നടത്താനാകുമോയെന്ന ആശങ്കയുണ്ട്. ഇതിന്റെ റാങ്ക്പട്ടിക നവംബർ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നും പി.എസ്.സി വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ഈ പ്രക്രിയകളെല്ലാം നീണ്ടുപോവാനാണ് സാധ്യത.

Next Story

RELATED STORIES

Share it