Kerala

പറമ്പില്‍ കുഴിയെടുക്കുന്നതിനിടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; കാണാതായ വീട്ടമ്മയുടേതാണെന്ന് സംശയം

കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു ഏലിയാമ്മ. ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി.

പറമ്പില്‍ കുഴിയെടുക്കുന്നതിനിടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; കാണാതായ വീട്ടമ്മയുടേതാണെന്ന് സംശയം
X

ഇടുക്കി: ഇടുക്കി ജില്ലയിലെ വെണ്‍മണിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കാണാതായ വീട്ടമ്മയുടേതാണ് ഇതെന്നാണ് സംശയം. പറമ്പില്‍ പട്ടയനടപടികളുടെ ഭാഗമായി ഭൂമി വെട്ടിത്തെളിക്കുന്നതിനിടെയാണ് റവന്യു ഉദ്യോഗസ്ഥരാണ് ഇത് കണ്ടെത്തിയത്.

ഇവര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. പോലിസെത്തി മൃതദേഹം പുറത്തെടുത്തു. ഇക്കഴിഞ്ഞ ഏപ്രിലില്‍ പ്രദേശത്ത് നിന്ന് കാണാതായ വെണ്മണി സ്വദേശി ഏലിയാമ്മയുടേതാണ് അവശിഷ്ടങ്ങലെന്ന് കരുതുന്നു. കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിന് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു ഏലിയാമ്മ. ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി. പോലിസ് അന്വേഷണത്തില്‍ ഏലിയാമ്മയെ കണ്ടെത്താനിയിരുന്നില്ല.

കാണാതായ ദിവസം ഇവര്‍ ധരിച്ചിരുന്നതിന് സമാനമായ സാരിയാണ് മൃതദേഹാവശിഷ്ടത്തില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങള്‍ വിശദമായ പരിശോധനക്ക് അയച്ചു. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഇത് ഏലിയാമ്മയുടേതാണോയെന്ന് ഉറപ്പിക്കാനാവൂ.

Next Story

RELATED STORIES

Share it