ഇടുക്കിയില്‍ രണ്ടാംഘട്ട പവര്‍ഹൗസ് സ്ഥാപിക്കും: മന്ത്രി എം എം മണി
സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ചെറുകിട വൈദ്യുത ലൈനുകളെല്ലാം ഉടന്‍ പൂര്‍ത്തിയാക്കും. ചെറുകിട ലൈനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയാലും വൈദ്യുതി പ്രശ്നം മാറുകയില്ല. അതിനാല്‍ 1000 മെഗാവാട്ട് സൗരോര്‍ജ്ജം ഉല്പാദനമാണ് സര്‍ക്കാരിന്റെയും വൈദ്യുത ബോര്‍ഡിന്റെയും ലക്ഷ്യം. ഇതില്‍ 500 മെഗാവാട്ട് കെട്ടിടങ്ങളുടെ മുകളിലും, ബാക്കി ഡാമുകളില്‍ ഫ്ളോട്ടിങ് സോളാര്‍ സംവിധാനം വഴിയും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
കൊച്ചി: ഇടുക്കിയില്‍ രണ്ടാംഘട്ട പവര്‍ഹൗസ് സ്ഥാപിക്കുമെന്നും ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മന്ത്രി എം എം മണി. എറണാകുളം തമ്മനം 33 കെവി കണ്ടെയ്നര്‍ സബ്സ്റ്റേഷന്റെ ഉദ്ഘാടനവും എറണാകുളം ഭരണ സമുച്ചയത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ചെറുകിട വൈദ്യുത ലൈനുകളെല്ലാം ഉടന്‍ പൂര്‍ത്തിയാക്കും. ചെറുകിട ലൈനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയാലും വൈദ്യുതി പ്രശ്നം മാറുകയില്ല. അതിനാല്‍ 1000 മെഗാവാട്ട് സൗരോര്‍ജ്ജം ഉല്പാദനമാണ് സര്‍ക്കാരിന്റെയും വൈദ്യുത ബോര്‍ഡിന്റെയും ലക്ഷ്യം. ഇതില്‍ 500 മെഗാവാട്ട് കെട്ടിടങ്ങളുടെ മുകളിലും, ബാക്കി ഡാമുകളില്‍ ഫ്ളോട്ടിങ് സോളാര്‍ സംവിധാനം വഴിയും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ 100 മെഗാവാട്ടില്‍ അധികം സൗരോര്‍ജ്ജം ഉല്പാദിപ്പിക്കുന്ന യൂനിറ്റുകളുണ്ട്. ഇത് വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മെച്ചപ്പെട്ട സേവനം വൈദ്യുത മേഖലയില്‍ നല്കുന്ന നമ്മുടെ സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 30% മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അതിനാലാണ് സൗരോര്‍ജ്ജ യൂനിറ്റുകള്‍ കൂടാതെ ഇടുക്കിയില്‍ രണ്ടാം ഘട്ട പവര്‍ ഹൗസ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സം കൂടാതെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സഹായത്തോടെ ആര് എ പി ഡി ആര് പി പദ്ധതിയില്‍ 12 കോടി മുതല്‍മുടക്കിലാണ് തമ്മനം 33 കെ വി കണ്ടെയ്നര്‍ സബ്സ്റ്റേഷന് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാലുകോടി രൂപയുടെ ഭരണാനുമതിയില്‍ 969.4 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ രണ്ട് നിലകളിലായിട്ടാണ് ഭരണ സമുച്ചയം നിര്‍മ്മിക്കുന്നത്. ഇതില്‍ മധ്യമേഖല വിതരണ വിഭാഗം ചീഫ് എഞ്ചിനീയറുടെ കാര്യാലയം, പാലാരിവട്ടം ഇലട്രിക്കല്‍ സെഷന്, പാലാരിവട്ടം സബ് ഡിവിഷന്, ഇടപ്പള്ളി ഇലട്രിക്കല്‍ സെഷന് എന്നിവയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. 18 മാസത്തിനുള്ളില്‍ കെട്ടിടത്തിന് നിര്‍മാണം പൂര്‍ത്തിയാക്കും. ചടങ്ങില്‍ പി ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംഎല്‍എ, കെ എസ് ഇ ബി ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് ഐടി ഡയറക്ടര്‍ പി കുമാരന്, ചീഫ് എന്‍ജിനീയര്‍ ജെയിംസ് എം ഡേവിഡ്, ചീഫ് എന്‍ജിനീയര്‍ വി ബ്രിജ്ലാല്, ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ്, കൗണ്‍സിലര്‍മാരായ അജി ഫ്രാന്‍സിസ്, ജോസഫ് അലക്സ്, പൊതുപ്രവര്‍ത്തകരായ അഡ്വക്കേറ്റ് കെ ഡി വിന്‍സെന്റ്, എം ആര് അഭിലാഷ്, ടി ബാലചന്ദ്രന് പങ്കെടുത്തു.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT