Kerala

തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിച്ചത് ചട്ടപ്രകാരം: മന്ത്രി ജലീല്‍

എല്ലാ പരീക്ഷകളിലും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥി ഒരു വിഷയത്തിന് മാത്രം തോറ്റത് മൂല്യനിര്‍ണ്ണയം നടത്തിയ അധ്യാപകരുടെ പിഴവ് കൊണ്ടുമാത്രമാണ്. പേപ്പർ വാല്യൂ ചെയ്ത അധ്യാപകരെ കണ്ടെത്തി ഡീബാര്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു.

തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിച്ചത് ചട്ടപ്രകാരം: മന്ത്രി ജലീല്‍
X

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയില്‍ ഒരു വിഷയത്തിന് തോറ്റ വിദ്യാര്‍ഥിക്ക് പുനര്‍മൂല്യനിര്‍ണ്ണയം നടത്തി കൂടുതല്‍ മാര്‍ക്ക് നല്‍കിയത് ചട്ടപ്രകാരം സമിതിയെ നിയോഗിച്ചാണെന്ന് മന്ത്രി കെ ടി ജലീല്‍. എല്ലാ പരീക്ഷകളിലും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥി ഒരു വിഷയത്തിന് മാത്രം തോറ്റത് മൂല്യനിര്‍ണ്ണയം നടത്തിയ അധ്യാപകരുടെ പിഴവ് കൊണ്ടുമാത്രമാണ്.

പേപ്പര്‍ വാല്യൂ ചെയ്ത അധ്യാപകരെ കണ്ടെത്തി ഡീബാര്‍ ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു. പേപ്പര്‍ ആദ്യം പരിശോധിച്ചതിലും പുനഃപരിശോധന നടത്തിയതിലും പിഴവ് സംഭവിച്ചു. സമിതിയെ നിയോഗിച്ചില്ലായിരുന്നെങ്കില്‍ അത് നീതി നിഷേധം ആയേനെയെന്നും മന്ത്രി പറഞ്ഞു. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കൊളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശ്രീഹരി തോറ്റപേപ്പറില്‍ ജയിച്ചത് മന്ത്രിയുടെ ഇടപെടല്‍ മൂലമെന്നാണ് ആരോപണം.

അഞ്ചാം സെമസ്റ്റര്‍ ഡൈനാമിക്‌സ് ഓഫ് മെഷനറീസ് പരീക്ഷയ്ക്ക് ശ്രീഹരിക്ക് കിട്ടിയിത് 29 മാര്‍ക്ക്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ശേഷം 32 മാര്‍ക്ക് ലഭിച്ചെങ്കിലും ജയിക്കാന്‍ വേണ്ടത് 45 മാര്‍ക്ക്. വീണ്ടും മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടം അനുവദിക്കുന്നില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല മറുപടി നല്‍കി.

ഇതോടെയാണ് മന്ത്രിയെ നേരിട്ട് സമീപിച്ചത്. 2018 ഫെബ്രുവരി 27ന് ചേര്‍ന്ന അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ നേരിട്ട് പങ്കെടുത്തു. വിഷയം പ്രത്യേകം കേസായി പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയുള്ള പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ 32 മാര്‍ക്ക് 48 ആയി കൂടിയതോടെ തോറ്റ പേപ്പറില്‍ ശ്രീഹരി ജയിച്ചു.

Next Story

RELATED STORIES

Share it