Kerala

മേഴ്‌സിക്കുട്ടന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാവും

കായികതാരം തന്നെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാവണമെന്ന മന്ത്രി ഇ പി ജയരാജന്റെ നിര്‍ദേശം പാര്‍ട്ടി അംഗീകരിച്ചതോടെയാണ് മേഴ്‌സിക്കുട്ടന് സാധ്യത തെളിഞ്ഞത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ വിഷയം പരിഗണിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല. വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ എന്നിവിടങ്ങളിലേക്കുള്ള സ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെയാണ് നടക്കുന്നത്.

മേഴ്‌സിക്കുട്ടന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാവും
X

തിരുവനന്തപുരം: ഒളിംപ്യന്‍ മേഴ്‌സിക്കുട്ടന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാവും. കായികതാരം തന്നെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാവണമെന്ന മന്ത്രി ഇ പി ജയരാജന്റെ നിര്‍ദേശം പാര്‍ട്ടി അംഗീകരിച്ചതോടെയാണ് മേഴ്‌സിക്കുട്ടന് സാധ്യത തെളിഞ്ഞത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ വിഷയം പരിഗണിച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല. വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കൗണ്‍സില്‍ എന്നിവിടങ്ങളിലേക്കുള്ള സ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെയാണ് നടക്കുന്നത്.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഏപ്രില്‍ ആദ്യവാരമാണ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റായി ഒ കെ ബിനീഷിനെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. കായികതാരങ്ങളായ കെ എം ബീനാമോള്‍, ഐ എം വിജയന്‍, കെ സി ലേഖ, കപില്‍ദേവ്, കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍കുമാര്‍, എസ് രാജീവ് എന്നിവരെയും സ്റ്റാന്‍ഡിങ് കൗണ്‍സിലിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പിലൂടെയാണ് ഇവരെല്ലാം ഭാരവാഹികളാകേണ്ടത്. എന്നാല്‍, പ്രസിഡന്റിനെ സംബന്ധിച്ച് മാത്രമാണ് തീരുമാനമായിട്ടുള്ളതെന്നും മറ്റുള്ള പേരുകള്‍ ചര്‍ച്ചയില്‍ വന്നിട്ടില്ലെന്നും കായികമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it