Kerala

മെഡിക്കല്‍-ദന്തല്‍ പിജി പ്രവേശന സംവരണം : പിന്നോക്ക വിരുദ്ധ നയം തിരുത്തണം: മെക്ക

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍പോലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം അനുവദിച്ചിട്ടുള്ള സാഹചര്യത്തിലാണ് കേരള സര്‍ക്കാരിന്റെ പിന്നോക്ക വിരുദ്ധ-സംവരണ വിരുദ്ധ നീക്കം. സംസ്ഥാന ജനസംഖ്യയില്‍ 20 ശതമാനം മാത്രമുള്ള മുന്നോക്ക സമുദായങ്ങള്‍ക്ക് (12 ശതമാനം മുന്നോക്ക ഹിന്ദുക്കള്‍, 8 ശതമാനം മുന്നോക്ക ക്രിസ്ത്യന്‍) ഇഡബ്ല്യുഎസ് ക്വാട്ടയെന്ന ഓമനപ്പേരില്‍ പത്തു ശതമാനം സംവരണം ലഭിക്കുന്നത്

മെഡിക്കല്‍-ദന്തല്‍ പിജി പ്രവേശന സംവരണം : പിന്നോക്ക വിരുദ്ധ നയം തിരുത്തണം: മെക്ക
X

കൊച്ചി: മെഡിക്കല്‍-ദന്തല്‍ പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകള്‍ക്ക് കേരളത്തില്‍ 2020-21 വര്‍ഷത്തേക്കുള്ള സീറ്റുകളില്‍ 70 ശതമാനമുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഒമ്പത് ശതമാനവും 20 ശതമാനം മാത്രമുള്ള മുന്നോക്ക സമുദായങ്ങള്‍ക്ക് പത്തുശതമാനം സംവരണവും നിശ്ചയിച്ചുള്ള കേരള സര്‍ക്കാര്‍ തീരുമാനം മുന്നോക്ക പ്രീണനവും പിന്നോക്ക ദ്രോഹവുമാണെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം.പ്രഫഷണല്‍ വിദ്യാഭ്യാസ പ്രവേശനത്തിന് കേരളത്തില്‍ നിലവിലുള്ള സംവരണം പിന്നോക്ക വിഭാഗങ്ങള്‍ക്ക് 30 ശതമാനം, പട്ടിക വിഭാഗങ്ങള്‍ക്ക് 10 ശതമാനം, മുന്നോക്ക വിഭാഗങ്ങള്‍ക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനം എന്നിങ്ങനെയാണ്.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍പോലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം അനുവദിച്ചിട്ടുള്ള സാഹചര്യത്തിലാണ് കേരള സര്‍ക്കാരിന്റെ പിന്നോക്ക വിരുദ്ധ-സംവരണ വിരുദ്ധ നീക്കം. സംസ്ഥാന ജനസംഖ്യയില്‍ 20 ശതമാനം മാത്രമുള്ള മുന്നോക്ക സമുദായങ്ങള്‍ക്ക് (12 ശതമാനം മുന്നോക്ക ഹിന്ദുക്കള്‍, 8 ശതമാനം മുന്നോക്ക ക്രിസ്ത്യന്‍) ഇഡബ്ല്യുഎസ് ക്വാട്ടയെന്ന ഓമനപ്പേരില്‍ പത്തു ശതമാനം സംവരണം ലഭിക്കുന്നത്. ഒരു വ്യാഴവട്ടക്കാലമായി കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒബിസിക്ക് 27 ശതമാനം സംവരണമനുവദിച്ച് തുടങ്ങിയിട്ട്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും മെഡിക്കല്‍-ദന്തല്‍ പിജി കോഴ്‌സുകള്‍ക്ക് 9 ശതമാനം മാത്രമാണനുവദിച്ചിട്ടുള്ളത്. അതേ സമയം രണ്ടു വര്‍ഷം പോലും തികയാത്ത മുന്നോക്ക സമുദായ സംവരണം (ഇഡബ്ല്യുഎസ് ക്വാട്ട) പത്തു ശതമാനം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് അതീവ ജാഗ്രതയും പ്രകാശവേഗതയുമാണെന്ന് ഓണ്‍ലൈനില്‍ ചേര്‍ന്ന മെക്ക സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.

ഇഡബ്ല്യുഎസ്. ക്വാട്ടയെന്ന പേരില്‍ 10 ശതമാനം മുന്നോക്ക സംവരണം നടപ്പിലാക്കുമ്പോഴത്തെ ഉദ്യോഗ-വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാനത്തെ സ്ഥിതി വിവരക്കണക്കുകള്‍ അടിയന്തിരമായി പ്രസിദ്ധപ്പെടുത്തണമെന്ന് മെക്ക എക്‌സിക്യൂട്ടീവ് സര്‍ക്കാരിനോടാവശ്യപ്പെട്ടു.ക്രീമിലെയര്‍ മാനദണ്ഡം പരിഷ്‌കരിച്ച് ശമ്പള വരുമാനം കൂടിക്കണക്കിലെടുത്ത് പിന്നോക്ക വിഭാഗങ്ങളെ പുറന്തള്ളാനുള്ള കേന്ദ്രനീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഔദ്യോഗിക പദവിയും സ്റ്റാറ്റസും പരിഗണിച്ച് ക്രീമിലയര്‍ നിശ്ചയിക്കുന്ന നിലവിലെ രീതിയിലെ മാറ്റത്തിലൂടെ ഉദ്യോഗരംഗത്തെ മിഡില്‍ ക്ലാസ് ജീവനക്കാരുടെ മക്കളും സംവരണ നിഷേധത്തിനിരയാകുന്നതാണ്. ഈ സാഹചര്യം കേരളത്തില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് പാലൊളി കമ്മറ്റിയടക്കം ശുപാര്‍ശ ചെയ്ത പരിഹാര മാര്‍ഗങ്ങള്‍ നടപ്പിലാക്കണമെന്നും മെക്ക ആവശ്യപ്പെട്ടു. ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനമായ പാലൊളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗതിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ പ്രവേശനത്തിന് അധികബാച്ചുകളും സീറ്റുകളനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് പ്രഫ. ഇ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി റിപോര്‍ട്ടും ഖജാന്‍ജി സി ബി കുഞ്ഞുമുഹമ്മദ് വരവു ചെലവ് കണക്കും അവതരിപ്പിച്ചു. എം എ ലത്തീഫ്, എ ഐ മുബീന്‍, കെ എം അബ്ദുല്‍ കരീം, എ എസ് എ റസാഖ്, സി എച്ച് ഹംസ, എന്‍ സി ഫാറൂഖ് എഞ്ചിനീയര്‍, ടി എസ് അസീസ്, ഡോ. പി നസീര്‍, എ മഹ്മൂദ്, അബ്ദുല്‍സലാം ക്ലാപ്പന, എം എം നൂറുദ്ദീന്‍, സി ടി കുഞ്ഞയമു, എം അഖ്‌നിസ്, ഉമര്‍ മുള്ളൂര്‍ക്കര, സി എം എ ഗഫൂര്‍, പി എം എ ജബ്ബാര്‍, കെ സ്രാജ്കുട്ടി, മുഹമ്മദ് ആരിഫ് ഖാന്‍, കെ എസ് കുഞ്ഞ്, പി അബൂബക്കര്‍ കടലുണ്ടി, ഷെരീഫ് പാലക്കാട്, വി എസ് എം ഇബ്രാഹിം, കെ ഉമര്‍, അബ്ദുല്‍ നാസര്‍, മുഹമ്മദ് നജീബ്, യൂനസ് കൊച്ചങ്ങാടി, കെ എം സലീം, പി എസ് അഷറഫ്, വി കെ അലി, വി പി സക്കീര്‍, പി എസ് ഷംസുദ്ദീന്‍, പി പി എം നൗഷാദ്, മുഹമ്മദ് സാലിഹ്, പി അബ്ദുല്‍ സലാം ചര്‍ച്ചകളില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it