Kerala

മെയ് 15 വരെ ഭാഗികമായി ലോക്ക്ഡൗൺ തുടരണം; പാവപ്പെട്ട പ്രവാസികളുടെ വിമാനക്കൂലി കേന്ദ്രസർക്കാർ വഹിക്കണം

പ്രവാസികളിൽ ജയിലിൽ കഴിയുന്നവർ, ചെറിയ വരുമാനമുള്ളവർ, ക്യാമ്പുകളിൽ കഴിയുന്നവരടക്കമുള്ളവരുണ്ട്. ഇവരുടെ വിമാനക്കൂലി കേന്ദ്രസർക്കാർ വഹിക്കണം.

മെയ് 15 വരെ ഭാഗികമായി ലോക്ക്ഡൗൺ തുടരണം; പാവപ്പെട്ട പ്രവാസികളുടെ വിമാനക്കൂലി കേന്ദ്രസർക്കാർ വഹിക്കണം
X

തിരുവനന്തപുരം: മെയ് 15 വരെ ഭാഗികമായി ലോക്ക്ഡൗൺ തുടരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കേന്ദ്രത്തിന്റെ നിർദ്ദേശ പ്രകാരം ലോക്ക്ഡൗൺ ഇളവുകൾ നൽകിയിരുന്നു. ലോക്ക് ഡൗൺ പിൻവലിക്കുന്നതിൽ ശ്രദ്ധാപൂർവമായ തീരുമാനം കൈക്കൊള്ളണം. സംസ്ഥാനങ്ങളുടെ സവിശേഷതകൂടി പരിഗണിക്കുന്ന ദേശീയനയമാണ് ഇക്കാര്യത്തിൽ ആവശ്യമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ അന്നത്തെ സാഹചര്യം പരിഗണിച്ച് തുടർനടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് 19 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആൾക്കൂട്ടങ്ങൾ, പൊതുഗതാഗതം എന്നിവ നിയന്ത്രിച്ചും നിലനിർത്തിയും ശാരീരിക അകലം പാലിച്ചും ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. അന്തർജില്ല സംസ്ഥാന യാത്രകൾ മെയ് 15 വരെ നിയന്ത്രിക്കണം. സംസ്ഥാനത്ത് ടെസ്റ്റിങിന് വിധേയമാക്കേണ്ട ആളുകളുടെ എണ്ണം വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അതിനായി വേണ്ട പിപിഇ കിറ്റുകളുടെ ആവശ്യകത വർധിക്കുകയാണ്. ഇത് സമാഹരിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണം. പ്രവാസികളിൽ ജയിലിൽ കഴിയുന്നവർ, ചെറിയ വരുമാനമുള്ളവർ, ക്യാമ്പുകളിൽ കഴിയുന്നവരടക്കമുള്ളവരുണ്ട്. ഇവരുടെ വിമാനക്കൂലി കേന്ദ്രസർക്കാർ വഹിക്കണം. പുനരധിവാസ പാക്കേജ് അടിയന്തരമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസ് യോഗത്തിൽ ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് സംസാരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരളം ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നേരത്തെ അറിയിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിനെ ധരിപ്പിച്ചത്.

Next Story

RELATED STORIES

Share it