Kerala

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍

പദ്ധതിയുടെ നടത്തിപ്പ് ചുമതല റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്. 5 ലക്ഷം രൂപയുടെ സൗജന്യ ചികില്‍സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളേയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയേയും സംയോജിപ്പിച്ചുള്ള കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി (കെഎഎസ്പി) ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി കെ കെ ശൈലജ. 5 ലക്ഷം രൂപയുടെ സൗജന്യ ചികില്‍സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2019-20 വര്‍ഷത്തിലെ ഇന്‍ഷുറന്‍സ് പ്രൊവൈഡറായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയേയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

റിലയന്‍സ്, ന്യൂ ഇന്ത്യ, യുനൈറ്റഡ് ഇന്ത്യ, നാഷനല്‍ തുടങ്ങിയ 5 ഇന്‍ഷുറന്‍സ് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. എന്നാല്‍ 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുന്നതിന് ഏറ്റവും കുറഞ്ഞ പ്രീമിയം തുക നല്‍കിയത് റിലയന്‍സായിരുന്നു. ഒരു കുടുംബത്തിന് 1,671 രൂപ വാര്‍ഷിക പ്രീമിയമാണ് അവര്‍ നല്‍കിയിരുന്നത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള ടെണ്ടര്‍ ഇവാല്വേഷന്‍ കമ്മിറ്റിയാണ് ഏറ്റവും കുറഞ്ഞ പ്രീമിയം നല്‍കിയ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ തിരഞ്ഞെടുത്തത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയായ ചിയാക്ക് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കിയത്. ഇതനുസരിച്ചുള്ള മേല്‍ നടപടികളെടുക്കാന്‍ ചിയാക്കിനെ ചുമതലപ്പെടുത്തി.

സര്‍ക്കാര്‍ നിയോഗിച്ച ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ ഡയറക്ടര്‍ ഡോ.ഡി നാരായണ ചെയര്‍മാനായുള്ള വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത പാക്കേജ് നിരക്കുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. 1,824 മെഡിക്കല്‍ പാക്കേജുക്കളുടെ നിരക്കുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും ഈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 40.96 ലക്ഷം കുടുംബങ്ങള്‍ക്കാണ് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. നിലവില്‍ ആര്‍എസ്ബിവൈ, ചിസ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുബങ്ങളും ഈ പദ്ധതിയുടെ കീഴില്‍ വരും.

Next Story

RELATED STORIES

Share it