Kerala

കോട്ടയത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: മരണം നാലായി

ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരനായ അമിത് ആണ് ഇന്ന് രാവിലെ മരിച്ചത്. അപകടത്തില്‍ മരിച്ച ജലജയുടെ മകനാണ് അമിത്.

കോട്ടയത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: മരണം നാലായി
X

കോട്ടയം: പുതുപ്പള്ളി തൃക്കോതമംഗലം കൊച്ചാലുംമൂടിന് സമീപം കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന എട്ടുവയസുകാരനായ അമിത് ആണ് ഇന്ന് രാവിലെ മരിച്ചത്. അപകടത്തില്‍ മരിച്ച ജലജയുടെ മകനാണ് അമിത്. ഗുരുതരമായി പരിക്കേറ്റ ജലജയുടെ സഹോദരി ജയന്തിയുടെ മകന്‍ അതുല്‍ (11) ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

ഡ്രൈവര്‍ ഉള്‍പ്പെടെ മുന്‍ സീറ്റിലിരുന്ന രണ്ടുപേരെ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. മുരിക്കുംവയല്‍ പ്ലാക്കിപ്പടി കുന്നപ്പള്ളിയില്‍ കുഞ്ഞുമോന്റെ മകന്‍ കെ കെ ജിന്‍സ് (33), പിതൃസഹോദരീ ഭര്‍ത്താവ് കുന്നന്താനം സ്വദേശി മുരളി (70), മുരളിയുടെ മകന്‍ ചാന്നാനിക്കാട് മൈലുംമൂട്ടില്‍ കുഞ്ഞുമോന്റെ ഭാര്യ ജലജ (40) എന്നിവരാണ് ഇന്നലെ മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് 5.40 നു പുതുപ്പള്ളി -ഞാലിയാകുഴി റോഡില്‍ കൊച്ചാലുംമൂട് വടക്കേക്കര സ്‌കൂളിനു മുന്നിലായിരുന്നു അപകടം. ചങ്ങനാശേരിയില്‍നിന്ന് ഏറ്റുമാനൂരിലേക്കുപോയ കെഎസ്ആര്‍ടിസി ബസ്സില്‍ എതിരേ വന്ന മാരുതി 800 ആള്‍ട്ടോ കാര്‍ ഇടിക്കുകയായിരുന്നു. പരുത്തുംപാറ പിആര്‍ഡിഎസ് ശ്മശാനത്തില്‍ ബന്ധുവിന്റെ സംസ്‌കാരത്തില്‍ പങ്കെടുത്തശേഷം മുരളിയെ കവിയൂരിലുള്ള വീട്ടില്‍ കൊണ്ടുവിടാന്‍ പോകവെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാര്‍ക്കും നിസാരപരിക്കുകളുണ്ട്.

Next Story

RELATED STORIES

Share it