Kerala

വ്യവസായ വാണിജ്യ മേഖലയ്ക്ക് തിരിച്ചടിയാകുന്ന ട്രേഡ് യൂനിയന്‍ സമരങ്ങള്‍ നിയന്ത്രിക്കണമെന്ന് ഫിക്കി

കഴിഞ്ഞ മാസം 28,29 തീയതികളില്‍ നടന്ന ദ്വിദിന ദേശീയ പണിമുടക്ക് 4500 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാക്കിയത്

വ്യവസായ വാണിജ്യ മേഖലയ്ക്ക് തിരിച്ചടിയാകുന്ന ട്രേഡ് യൂനിയന്‍ സമരങ്ങള്‍ നിയന്ത്രിക്കണമെന്ന് ഫിക്കി
X

കൊച്ചി: വ്യവസായ വാണിജ്യ മേഖലയ്ക്ക് തിരിച്ചടിയാകുന്ന ട്രേഡ് യൂനിയന്‍ സമരങ്ങള്‍ നിയന്ത്രിക്കണമെന്ന് ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍.കഴിഞ്ഞ മാസം 28,29 തീയതികളില്‍ നടന്ന ദ്വിദിന ദേശീയ പണിമുടക്ക് 4500 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാക്കിയത്. കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടേത് അടക്കം സംസ്ഥാനത്തെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങളെല്ലാം സ്തംഭിച്ചു. ഇനിയും പണിമുടക്കുകള്‍ താങ്ങാവുന്ന സാഹചര്യത്തിലല്ല കേരളത്തിലെ വാണിജ്യ, വ്യവസായ സംരംഭങ്ങളെന്നും ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ വ്യക്തമാക്കി.

കൊവിഡിന് ശേഷം വാണിജ്യ, വ്യവസായ മേഖല സാധാരണ നിലയിലേക്കു മടങ്ങുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്ത് വൈദ്യുതി ബോര്‍ഡിലെ അനിശ്ചിതകാല സമരം അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഫിക്കി തൊഴിലാളി സംഘടനകളോട് ആവശ്യപ്പെട്ടു.കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ വലിയ മുന്നേറ്റം നടത്തുകയും വ്യവസായ/വ്യാപാര സംഘടനകളുടെ പിന്തുണയോടെ സംസ്ഥാനത്ത് നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനായി ദൂരവ്യാപകമായ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പണിമുടക്ക് പോലെയുള്ള സമരരീതികള്‍ ഒഴിവാക്കപ്പെടേണ്ടതാണ്.

സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഉദ്യോഗസ്ഥ സമൂഹവും ജീവനക്കാരും വാണിജ്യ, വ്യവസായ മേഖല ഉള്‍പ്പെടെയുള്ളവര്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.സംസ്ഥാനത്തുടനീളം വ്യാപാര /വാണിജ്യ/ വ്യാവസായിക പ്രവര്‍ത്തനങ്ങളെയും സ്തംഭിപ്പിക്കുകയും പൊതു ജനങ്ങളുടെ ഉപജീവനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്ന അക്രമ സമരങ്ങളും പണിമുടക്കുകളും ഹര്‍ത്താലുകളും ന്യായീകരിക്കേണ്ടതുണ്ടോ എന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരും പുനര്‍വിചിന്തനം നടത്തണമെന്നും ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍ ചെയര്‍ ദീപക് എല്‍ അസ്വാനി കോ ചെയര്‍ ഡോ.എം.ഐ. സഹദുള്ള എന്നിവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it