Kerala

ഫലസ്തീന്‍ അനുകൂല പരിപാടികള്‍ക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു: മുഖ്യമന്ത്രി

ഫലസ്തീന്‍ അനുകൂല പരിപാടികള്‍ക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു: മുഖ്യമന്ത്രി
X

കൊച്ചി: ഫലസ്തീന്‍ അനുകൂല പരിപാടികള്‍ക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് കേരളത്തില്‍ നടക്കില്ല. സോളിഡാരിറ്റിയുടെ ഒരുപരിപാടിയിലാണ് ഫലസ്തീനിയന്‍ പോരാളി എന്നു പറയുന്നയാള്‍ പ്രസംഗിച്ചത്. ജമാഅത്തെ ഇസ്ലാമി അനുവാദം ചോദിച്ചാല്‍ പരിപാടികള്‍ക്ക് അനുമതി നല്‍കാറുണ്ടെന്നും അത് മാത്രമാണ് മലപ്പുറത്ത് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ യുവജന വിഭാഗമാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. അവരുടെ ഒരു പരിപാടി മലപ്പുറത്ത് നടന്നിരുന്നു. ആ പരിപ്പാടിയിലാണ് ഫലസതീനിയന്‍ പോരാളിയെന്നായാള്‍ സംസാരിച്ചത്. ജമാഅത്തെ ഇസ്ലാമി സാധാരണഗതിയില്‍ ഒരു പരിപാടിക്ക് അനുമതി ചോദിച്ചാല്‍ പോലിസ് കൊടുക്കാതിരിക്കില്ല. എല്ലാ സംഘടനകളും അനുമതി ചോദിച്ചാല്‍ സാധാരണ അനുമതി കൊടുക്കുമല്ലോ അങ്ങനെയുള്ള അനുമതിയാണ് ഇവിടെയും നല്‍കിയത്. രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്റെ കൂട്ടാളികളും നമ്മുടെ രാജ്യത്ത് സ്വീകരിക്കുന്ന നിലപാട് ഫലസതീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് പ്രകടനങ്ങളും മറ്റും നടക്കുമ്പോള്‍ അതിന്റെ ഭാഗമായി കേസെടുപ്പിക്കുക എന്നതാണ്. അത് കേരളത്തില്‍ നടക്കില്ല' എന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം രാജീവ് ചന്ദ്രശേഖര്‍ വെറും വിഷമല്ല കൊടും വിഷമാണെന്നും അത് അദ്ദേഹത്തിന് അലങ്കാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ ചില കൂട്ടാളികള്‍ ഒരു പ്രത്യേക വിഭാഗത്തെ തെരഞ്ഞുപിടിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്കെതിരെയാണ് കേരളം ഒറ്റക്കെട്ടായി പോരാടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.





Next Story

RELATED STORIES

Share it