Kerala

ഗാര്‍ഹികപീഡനം: ലോക്ക് ഡൗണ്‍ കാലത്ത് പോലിസിന് ലഭിച്ചത് 2,868 പരാതികള്‍; 2,757 എണ്ണം തീര്‍പ്പാക്കി

ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിന്‍മേല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഏറെ സമയമെടുക്കുന്ന പ്രക്രിയയാണ്. പുതിയ സംവിധാനം വഴി പരാതിക്കാരെയും എതിര്‍കക്ഷികളെയും നേരിട്ടുകണ്ട് കൗണ്‍സലിങ് മുതലായ മാര്‍ഗങ്ങളിലൂടെ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്.

ഗാര്‍ഹികപീഡനം: ലോക്ക് ഡൗണ്‍ കാലത്ത് പോലിസിന് ലഭിച്ചത് 2,868 പരാതികള്‍; 2,757 എണ്ണം തീര്‍പ്പാക്കി
X

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ആരംഭിച്ചതിനുശേഷം ഒക്ടോബര്‍ 31 വരെ ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് പോലിസിന് വിവിധ ജില്ലകളില്‍ ലഭിച്ചത് 2,868 പരാതികള്‍. ഇതില്‍ 2,757 എണ്ണത്തിലും ജില്ലാ പോലിസ് മേധാവിമാരുടെ നേതൃത്വത്തില്‍ തീര്‍പ്പുണ്ടാക്കി. ബാക്കിയുള്ള 111 എണ്ണത്തില്‍ പോലിസ് ആസ്ഥാനത്തെ ഐജിയുടെയും വനിതാ സെല്‍ എസ്പിയുടെയും നേതൃത്വത്തില്‍ പരിഹാരം കാണാന്‍ സംസ്ഥാന പോലിസ് മേധാവി നിര്‍ദേശിച്ചു.

ജില്ലാതലത്തില്‍ രൂപീകരിച്ച ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്റ്റ് റെസല്യൂഷന്‍ സെന്ററുകളുടെ ആഭിമുഖ്യത്തില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അദാലത്തില്‍ പങ്കെടുത്ത സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിരവധി പേരുടെ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദേശിച്ചു.

ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിന്‍മേല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഏറെ സമയമെടുക്കുന്ന പ്രക്രിയയാണ്. പുതിയ സംവിധാനം വഴി പരാതിക്കാരെയും എതിര്‍കക്ഷികളെയും നേരിട്ടുകണ്ട് കൗണ്‍സലിങ് മുതലായ മാര്‍ഗങ്ങളിലൂടെ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇത് പോലിസിന് മാത്രമല്ല, പരാതിക്കാര്‍ക്കും എതിര്‍കക്ഷികള്‍ക്കും ഏറെ സൗകര്യപ്രദമാണ്. പരാതിക്കാരും എതിര്‍കക്ഷികളും മനസ്സ് തുറന്ന് പരസ്പരം സംസാരിക്കുന്നത് പലപ്പോഴും പരിഹാരത്തിന് ഇടയാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോലിസിന് നിര്‍ണായകപങ്ക് വഹിക്കാനാവും.

പരാതികള്‍ പരിഹരിക്കുന്നതില്‍ പോലിസ് പുലര്‍ത്തുന്ന ജാഗ്രതയും അര്‍പ്പണ മനോഭാവവുമാണ് ഈ പദ്ധതിയുടെ വിജയം നിശ്ചയിക്കുന്നതില്‍ പ്രധാനഘടകം. അതിനാല്‍ ഗാര്‍ഹികപീഡന പരാതികള്‍ പരിഗണിക്കുന്നതിലും എല്ലാവശവും പരിശോധിച്ച് പരിഹാരം കാണുന്നതിലും ജില്ലാ പോലിസ് മേധാവിമാര്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തണമെന്ന് ഡിജിപി നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ അദാലത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിന്നായി 20 വനിതകള്‍ സംസ്ഥാന പോലിസ് മേധാവിക്ക് മുന്നില്‍ പരാതികള്‍ അവതരിപ്പിച്ചു. പരാതികളില്‍ പരിഹാരമാര്‍ഗം നിര്‍ദേശിച്ച ഡിജിപി തുടര്‍നടപടികള്‍ക്കായി ജില്ലാ പോലിസ് മേധാവിമാരെ ചുമതലപ്പെടുത്തി.

Next Story

RELATED STORIES

Share it