Kerala

ഡല്‍ഹി തീപിടുത്തം: നളിനിയമ്മയുടെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന് നടക്കും

എറണാകുളം ചേരാ നെല്ലുര്‍ പനേലില്‍ നളിനിയമ്മ(89), മക്കളായ വിദ്യാസാഗര്‍(60), ജയശ്രീ(52)എന്നിവരാണ് ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ ഇന്നലെ മരിച്ചത്.ഇവരുടെ മൃതദേഹം ഇന്ന് രാവിലെ 8.30 ഓടെ എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിച്ചു. തുടര്‍ന്ന് മൂവരുടെയും മൃതദഹേം ചേരാനെല്ലുരിലെ വീട്ടിലെത്തിച്ചു.പൊതു ദര്‍ശര്‍നത്തിനു ശേഷം നളിനിയമ്മയുടെയും വിദ്യാസാഗറിന്റെയം മൃതദേഹം ചേരാനെല്ലൂരിലെ വീട്ടു വളപ്പില്‍ സംസ്‌കരിക്കും. ജയശ്രീയുട മൃതദേഹം അവരെ വിവാഹം ചെയ്ത് അയച്ചിരിക്കുന്ന ചോറ്റാനിക്കരയിലെ വീട്ടിലേക്കും കൊണ്ടുപോകും. അവിടെയായിരിക്കും സംസ്‌കാരം നടക്കുക.ഡല്‍ഹിയില്‍ നിന്നും മറ്റു ബന്ധുകള്‍ കൂടിയെത്തിയ ശേഷം മൂവരുടെയും മൃതദേഹങ്ങള്‍ ഇന്നു തന്നെ സംസക്കാരിക്കും

ഡല്‍ഹി തീപിടുത്തം: നളിനിയമ്മയുടെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന് നടക്കും
X

കൊച്ചി: ഡല്‍ഹിയിലെ കരോള്‍ ബാഗിലെ അര്‍പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തതില്‍ മരിച്ച എറണാകൂളം സ്വദേശികളായ മൂന്നു പേരുടെ മൃതദേഹം എറണാകുളത്തൈത്തിച്ചു. എറണാകുളം ചേരാ നെല്ലുര്‍ പനേലില്‍ നളിനിയമ്മ(89), മക്കളായ വിദ്യാസാഗര്‍(60), ജയശ്രീ(52)എന്നിവരാണ് ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ ഇന്നലെ മരിച്ചത്.ഇവരുടെ മൃതദേഹം ഇന്ന് രാവിലെ 8.30 ഓടെ എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിച്ചു. തുടര്‍ന്ന് മൂവരുടെയും മൃതദഹേം ചേരാനെല്ലുരിലെ വീട്ടിലെത്തിച്ചു.പൊതു ദര്‍ശര്‍നത്തിനു ശേഷം നളിനിയമ്മയുടെയും വിദ്യാസാഗറിന്റെയം മൃതദേഹം ചേരാനെല്ലൂരിലെ വീട്ടു വളപ്പില്‍ സംസ്‌കരിക്കും. ജയശ്രീയുട മൃതദേഹം അവരെ വിവാഹം ചെയ്ത് അയച്ചിരിക്കുന്ന ചോറ്റാനിക്കരയിലെ വീട്ടിലേക്കും കൊണ്ടുപോകും. അവിടെയായിരിക്കും സംസ്‌കാരം നടക്കുക.ഡല്‍ഹിയില്‍ നിന്നും മറ്റു ബന്ധുകള്‍ കൂടിയെത്തിയ ശേഷം മൂവരുടെയും മൃതദേഹങ്ങള്‍ ഇന്നു തന്നെ സംസക്കാരിക്കും ഇന്നലെ പുലര്‍ച്ചെയാണ് ഡല്‍ഹിയിലെ കരോള്‍ ബാഗിലെ അര്‍പിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തതില്‍ മൂവരും മരിച്ചത്. നളിനിയമ്മയുടെ അനിയത്തിയുടെ മകളുടെ മകളുടെ വിവാഹമായിരുന്നു ഡല്‍ഹിയില്‍.

ഗാസിയാബാദില്‍ എട്ടിനായിരുന്നു വിവാഹം. ചടങ്ങില്‍ പങ്കെടുക്കാന്‍ ഈ മാസം ഏഴിനാണ് നളിനി,വിദ്യാസാഗര്‍, ജയശ്രി എന്നിവരുള്‍പ്പെടെ 13 പേരടങ്ങുന്ന സംഘം എറണാകുളത്ത് നിന്നും പുറപ്പെട്ടത്.ഈ മാസം 15 ന് മടങ്ങിയെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലെ പ്രധാന വിനോദന സഞ്ചാര കേന്ദ്രങ്ങളും മറ്റും സന്ദര്‍ശിച്ച്‌ശേഷം നാട്ടിലേക്ക് മടങ്ങാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഇന്നലെ രാവിലെ അമൃതസറിലേക്ക് പോകാനിരിക്കവെയാണ് പുലര്‍ച്ചയോടെ ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടുത്തമുണ്ടായത്. ഡല്‍ഹിക്കു പോയ സംഘത്തിലുണ്ടായിരുന്ന നളിനിയമ്മയുടെ മറ്റൊരു മകനായ സോമശേഖരന്റെ ഫോണ്‍കോള്‍ രാവിലെ എത്തിയപോഴാണ് എറണാകുളത്തെ ബന്ധുക്കള്‍ അപകടവിവരം അറിയുന്നത്. തീപിടുത്തത്തെ തുടര്‍ന്ന് വിദ്യസാഗറിനെയും നളിനിയെയും കാണാനില്ലെന്നറിഞ്ഞപ്പോള്‍ എവിടെയെങ്കിലും ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു ബന്ധുക്കള്‍ക്ക്. എന്നാല്‍ ജയശ്രീ മരിച്ചുവെന്നറിഞ്ഞതോടെ നളിനിയമ്മയും വിദ്യാസാഗറും സുരക്ഷിതരായിരിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചു. പിന്നീട് ഇവരും മരിച്ചതായി വിവരമെത്തി.

Next Story

RELATED STORIES

Share it