Kerala

ഐഎന്‍എസ് മഗറും തീരമണഞ്ഞു; മാലിയില്‍ നിന്നും കൊച്ചിയില്‍ എത്തിയത് 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 202 പ്രവാസി ഇന്ത്യക്കാര്‍

ഓപറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി നടക്കുന്ന രണ്ടാം സമുദ്ര രക്ഷ ദൗത്യത്തില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആണ് സുരക്ഷിതമായി മടങ്ങിയെത്തിയത്. കേരളത്തില്‍ നിന്നുള്ള 91 യാത്രക്കാരും തമിഴ്‌നാട്ടില്‍ നിന്നുള്ള 83 യാത്രക്കാരും കര്‍ണാടകയില്‍ നിന്നും രണ്ടും മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി 26 ഉം യാത്രക്കാരണ് ആണ് കപ്പലില്‍ ഉണ്ടായിരുന്നത്.

ഐഎന്‍എസ് മഗറും തീരമണഞ്ഞു; മാലിയില്‍ നിന്നും കൊച്ചിയില്‍ എത്തിയത് 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 202 പ്രവാസി ഇന്ത്യക്കാര്‍
X

കൊച്ചി : കൊവിഡ് രോഗത്തെ തുടര്‍ന്ന് മാലിദ്വീപില്‍ കുടുങ്ങിയ 202 പ്രവാസികളായ ഇന്ത്യക്കാരെ വഹിച്ചു കൊണ്ടുള്ള നാവികസേനയുടെ ഐ എന്‍ എസ് മഗര്‍ കൊച്ചി തുറമുഖത്തെത്തി. ഓപറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി നടക്കുന്ന രണ്ടാം സമുദ്ര രക്ഷ ദൗത്യത്തില്‍ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആണ് സുരക്ഷിതമായി മടങ്ങിയെത്തിയത്. കേരളത്തില്‍ നിന്നുള്ള 91 യാത്രക്കാരും തമിഴ്‌നാട്ടില്‍ നിന്നുള്ള 83 യാത്രക്കാരും കര്‍ണാടകയില്‍ നിന്നും രണ്ടും മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി 26 ഉം യാത്രക്കാരണ് ആണ് കപ്പലില്‍ ഉണ്ടായിരുന്നത്.


തമിഴ്‌നാട്ടില്‍ നിന്നുള്ള രോഗലക്ഷണം ഇല്ലാത്ത ആളുകളെ പ്രത്യേക വാഹനത്തില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ട് പോകും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കും എറണാകുളത്ത് നിരീക്ഷണ സൗകര്യം ഒരുക്കിയിട്ടുണ്ട്. കാക്കനാട് ആഷിയാന ലേഡീസ് ഹോസ്റ്റല്‍, കളമശേരി രാജഗിരി ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ ആണ് നിരീക്ഷണ സൗകര്യം ഒരുക്കിയിട്ടുള്ളത്. രോഗലക്ഷണമുള്ളവരെ കരുവേലിപ്പടി മഹാരാജാസ് ഹോസ്പിറ്റലില്‍ ആണ് പ്രവേശിപ്പിക്കുന്നത്.


കേരളത്തിലെ വിവിധ ജില്ലകളില്‍ ഉള്ള യാത്രക്കാര്‍ക്കായി കെ എസ് ആര്‍ ടി സി ബസുകളും ക്രമീകരിച്ചിട്ടുണ്ട്. അവരെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. തിരുവനന്തപുരം (17) കൊല്ലം (11), പത്തനംതിട്ട (4)കോട്ടയം (7) ആലപ്പുഴ (7) ഇടുക്കി (5) എറണാകുളം (6) തൃശ്ശൂര്‍ (10)മലപ്പുറം (2) പാലക്കാട് (5) കോഴിക്കോട് (5)കണ്ണൂര്‍ (6) വയനാട് (4) കാസര്‍ഗോഡ് (2) എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം.


കഴിഞ്ഞ ദിവസം മാലിയില്‍ നിന്നും ഐഎന്‍എസ് ജലാശ്വയില്‍ 698 പേരെ നാവിക സേന കൊച്ചിയില്‍ എത്തിച്ചിരുന്നു.

Next Story

RELATED STORIES

Share it