Kerala

വിഴിഞ്ഞത്ത് മല്‍സ്യബന്ധന തൊഴിലാളികളും പോലിസും തമ്മില്‍ സംഘര്‍ഷം

മല്‍സ്യഫെഡ് വഴി സര്‍ക്കാര്‍ മല്‍സ്യം സംഭരിക്കുമ്പോള്‍ ഹാര്‍ബറിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നുണ്ടായ സംസാരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

വിഴിഞ്ഞത്ത് മല്‍സ്യബന്ധന തൊഴിലാളികളും പോലിസും തമ്മില്‍ സംഘര്‍ഷം
X

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മല്‍സ്യഫെഡ് വഴി മല്‍സ്യം സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് മല്‍സ്യബന്ധന തൊഴിലാളികളും പോലിസും തമ്മില്‍ സംഘര്‍ഷം. മല്‍സ്യഫെഡ് വഴി സര്‍ക്കാര്‍ മല്‍സ്യം സംഭരിക്കുമ്പോള്‍ ഹാര്‍ബറിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നുണ്ടായ സംസാരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഇന്ന് പുലര്‍ച്ചെ ഹാര്‍ബറിലെ മല്‍സ്യത്തൊഴിലാളികളും കച്ചവടക്കാരും പോലിസുമായി നടന്ന സംസാരം വലിയ വാക്കേറ്റത്തിന് വഴിവയ്ക്കുകയും ഇവരെ അനുനയിപ്പിക്കാന്‍ പോലിസിന് ബലപ്രയോഗം നടത്തേണ്ട അവസ്ഥയുമുണ്ടായി. മല്‍സ്യഫെഡ് വഴി സര്‍ക്കാര്‍ മല്‍സ്യം സംഭരിക്കാന്‍ തയ്യാറായെങ്കിലും വളരെ തുച്ഛമായ അടിസ്ഥാന വിലയാണ് ഓരോ ഇനം മല്‍സ്യത്തിനും നല്‍കുന്നത്. ഇതുകൂടാതെ മല്‍സ്യത്തിന് പ്രതിഫലമായി കിട്ടുന്ന തുക പിന്നീട് ബാങ്ക് അക്കൗണ്ട് വഴിയേ ലഭിക്കൂ എന്ന വിവരവും മല്‍സ്യബന്ധന തൊഴിലാളികളെ ചൊടിപ്പിച്ചു.

ഹാര്‍ബറില്‍നിന്ന് ചെറുകിട കച്ചവടക്കാര്‍ക്ക് മല്‍സ്യം വാങ്ങാനോ പിന്നീട് അത് വില്‍ക്കാനോ ഉള്ള സാഹചര്യം അധികൃതര്‍ നല്‍കുന്നില്ല. ഇതെത്തുടര്‍ന്ന് ചെറുകിട കച്ചവടക്കാരും അവരുടെ കുടുംബങ്ങളും കടുത്ത ദാരിദ്ര്യത്തിലാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.

Next Story

RELATED STORIES

Share it