Kerala

വീണ്ടും വഴിതെറ്റിച്ച് ഗൂഗിള്‍ മാപ്പ്; തൃശൂരില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ ചെന്നുവീണത് പുഴയില്‍

ഗതാഗതക്കുരുക്കൊഴിവാക്കാന്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബത്തിനുമാണ് ഈ ദുര്‍ഗതിയുണ്ടായത്. കുതിരാനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പട്ടിക്കാട്ടേക്കു പുറപ്പെടാന്‍ ഗൂഗിളിന്റെ സഹായം തേടിയത്.

വീണ്ടും വഴിതെറ്റിച്ച് ഗൂഗിള്‍ മാപ്പ്; തൃശൂരില്‍ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ ചെന്നുവീണത് പുഴയില്‍
X

തൃശൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി പാലക്കാടുനിന്നും പട്ടിക്കാട്ടേക്ക് കാറില്‍ യാത്രചെയ്ത അഞ്ചംഗ കുടുംബം ചെന്നുവീണത് പുഴയില്‍. ഗതാഗതക്കുരുക്കൊഴിവാക്കാന്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച പട്ടിക്കാട്ട് കാരിക്കല്‍ സെബാസ്റ്റ്യനും കുടുംബത്തിനുമാണ് ഈ ദുര്‍ഗതിയുണ്ടായത്. കുതിരാനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പട്ടിക്കാട്ടേക്കു പുറപ്പെടാന്‍ ഗൂഗിളിന്റെ സഹായം തേടിയത്. അങ്ങനെ തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോവാന്‍ തടയണയിലൂടെ കയറി. പക്ഷേ, രാത്രിയായതിനാല്‍ വെള്ളം യാത്രികരുടെ ശ്രദ്ധയില്‍പെട്ടില്ല. ഒഴുക്കില്‍പെട്ടതോടെ കാര്‍ പുഴയിലേക്കു മറിയുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സംഭവം.

എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തുവച്ചാണ് കാര്‍ പുഴയിലേക്കു കൂപ്പുകുത്തിയത്. കാറിലുണ്ടായിരുന്ന യാത്രികരായ അഞ്ചുപേരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ സപ്തംബറിലും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് ഗൂഗിള്‍ മാപ്പ് നോക്കി കാഞ്ഞങ്ങാടുനിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാര്‍ ആഴമേറിയ ചിറയില്‍ വീഴാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണ്. പയ്യന്നൂര്‍ ഭാഗത്തുനിന്നു ദേശീയപാത വഴി വന്ന കാര്‍ ചിറവക്ക് ജങ്ഷനില്‍നിന്നു കാല്‍നടയാത്രക്കാര്‍ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു. ഈ റോഡ് അല്‍പം മുന്നോട്ടുപോയാല്‍ നാലേക്കറില്‍ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കല്‍പടവുകളിലാണ് അവസാനിക്കുന്നത്.

പെട്ടെന്ന് റോഡ് അവസാനിച്ചതറിയാതെ കാര്‍ പടവുകള്‍ ചാടിയിറങ്ങി. കാര്‍ പെട്ടെന്നുതന്നെ തിരിച്ചതുമൂലം ചിറയിലേയ്ക്കു വീണില്ല. പിന്നീട് നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് കാര്‍ തിരിച്ചുകയറ്റിയത്. കഴിഞ്ഞ ഡിസംബറില്‍ പാലമറ്റം നേര്യമംഗലം റോഡിലെ ചാരുപാറയില്‍ പുതുക്കിപ്പണിയാന്‍ പൊളിച്ചുനീക്കിയ പാലത്തിന്റെ വലിയ കിടങ്ങില്‍ കാര്‍ വീണ് മൂന്നംഗ വിനോദയാത്രാസംഘം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കോതമംഗലത്തുനിന്നും മൂന്നാറിലേക്കുള്ള വഴി ഗൂഗിള്‍ മാപ്പ് നോക്കിയാണ് യുവാക്കള്‍ ഇതുവഴിയെത്തിയത്.

Next Story

RELATED STORIES

Share it