Kerala

കടയ്ക്കു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ ബിജെപിക്കാര്‍ അറസ്റ്റില്‍

കടയ്ക്കു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ ബിജെപിക്കാര്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: അടൂര്‍ ടൗണിലെ സ്‌കൈ മൊബൈല്‍സ് സ്ഥാപനത്തിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ കേസില്‍ രണ്ട് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മേലൂട് ചെറുമുടിയില്‍ വിവേക്(20), കരുവാറ്റ കോടന്‍വിള പുത്തന്‍വീട് വിഷ്ണു(24) എന്നിവരെയാണ് അടൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ തിങ്കളാഴ്ച അടൂര്‍ സിഐ യു ബിജു, എസ്‌ഐ ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി നാലിന് രാവിലെ 11.30നാണ് അടൂര്‍ പാര്‍ഥസാരഥി ജങ്ഷന് സമീപം പ്രവര്‍ത്തിച്ചിരുന്ന മൊബൈല്‍ കടയ്ക്കു നേരെ സ്‌ഫോടകവസ്തു എറിഞ്ഞത്. സംഭവത്തില്‍ കടയുടെ ജീവനക്കാരനും കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീക്കും പരിക്കേറ്റിരുന്നു. കടയ്ക്കും നാശനഷ്ടം സംഭവിച്ചു. ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഇതേത്തുടര്‍ന്ന് കടയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.




Next Story

RELATED STORIES

Share it