Kerala

കരിമണല്‍ ഖനനം: ആലപ്പാട് പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രം ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന റിമോട്ട് സെന്‍സറിംഗ് അതോറിറ്റിക്ക് ഹൈക്കോടതി നിര്‍ദേശം

ആലപ്പാട് സ്വദേശിയായ ഹുസൈന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹരജിയിലെ ഏഴാം എതിര്‍ കക്ഷിയാണ് സംസ്ഥാന റിമോട്ട് സെന്‍സറിംഗ് അതോറിറ്റി. ആലപ്പാട് പ്രദേശത്തിന്റെ ഖനനത്തിന് മുന്‍പുള്ളതും, ശേഷമുള്ളതുമായ സാറ്റ് ലൈറ്റ് ചിത്രമാണ് സമര്‍പ്പിക്കേണ്ടത്.

കരിമണല്‍ ഖനനം: ആലപ്പാട് പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രം  ഒരാഴ്ചക്കുള്ളില്‍  സമര്‍പ്പിക്കാന്‍ സംസ്ഥാന റിമോട്ട് സെന്‍സറിംഗ് അതോറിറ്റിക്ക്  ഹൈക്കോടതി നിര്‍ദേശം
X

കൊച്ചി:ആലപ്പാട് അനധികൃത കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ ആലപ്പാട് പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രം ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ സംസ്ഥാന റിമോട്ട് സെന്‍സറിംഗ് അതോറിറ്റിക്ക് ഹൈക്കോടതി നിര്‍ദേശം. നിയമാ സഭാ സമിതിയുടെ പരസ്ഥിതി റിപോര്‍ട്ടിലെ ശുപാര്‍ശകളും, തീരദേശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളും ലംഘിച്ച് നടത്തുന്ന കൊല്ലം,കരുനാഗപ്പള്ളി ആലപ്പാട് പഞ്ചായത്തല്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ റയര്‍ എര്‍ത്ത് ലിമിറ്റഡ് നടത്തുന്ന കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട്് ആലപ്പാട് സ്വദേശിയായ ഹുസൈന്‍ അഡ്വ. പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹരജിയിലെ ഏഴാം എതിര്‍ കക്ഷിയാണ് സംസ്ഥാന റിമോട്ട് സെന്‍സറിംഗ് അതോറിറ്റി. ആലപ്പാട് പ്രദേശത്തിന്റെ ഖനനത്തിന് മുന്‍പുള്ളതും, ഖനനം തുടങ്ങിയതിന് ശേഷമുള്ളതുമായ സാറ്റ് ലൈറ്റ് ചിത്രമാണ് സമര്‍പ്പിക്കേണ്ടത്.

ഖനനം മൂലം ഭൂമി നഷടപെടുന്നത് തടയാനും, പ്രദേശ വാസികളുട ആശങ്ക അകറ്റാനും, സര്‍ക്കാര്‍ സ്വീകരിച്ച മുന്‍ കരുതലുകള്‍ എന്തെല്ലാമെന്ന് സത്യവാങ്ങ് മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കുടുതല്‍ സമയം ആവശ്യപ്പെട്ടു. കേസിലെ എതിര്‍കക്ഷികളായ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഹൈക്കോടതി നേരത്തെനോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രത്യേക ദൂതന്‍ വഴിയാണ് സംസ്ഥാന സര്‍ക്കാരിനും, ഇന്ത്യന്‍ റയര്‍ എര്‍ത്ത് ലിമിറ്റഡിനും, നിയമാ സഭാ സമിതിക്കും നോട്ടീസയച്ചത്. നിയസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ ഒന്നും തന്നെ ഖനനം നടത്തുന്ന ഐആര്‍ഇ പാലിക്കുന്നില്ല. അനുവദിനീയമായതിലും കൂടുതല്‍ കരപ്രദേശങ്ങളില്‍ നിന്നും, കായലില്‍ നിന്നും നേരിട്ടും ഖനനം നടത്തുന്നത് മൂലം 89ു ചതുരശ്ര കിലോ മീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് ഭൂപ്രദേശം 7.5 ചതുരശ്ര കിലോ മീറ്ററിലേക്കു ചുരുങ്ങിയെന്നും, ധാരാളം മല്‍സ്യ സമ്പത്തുണ്ടായിരുന്ന തീരപ്രദേശത്ത് ഇപ്പോള്‍ ഇവയക്ക് നാശം സംഭവിച്ചരിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടി കാണിക്കുന്നു. നിയമാ സഭാ സമിതി റിപോര്‍ട്ട് വന്നിട്ട് ഒരു വര്‍ഷത്തിനു ശേഷവും യാതൊരു വിധ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലന്നും ഹരജിയില്‍ പറയുന്നു. ഹരജി വീണ്ടും 26 ന് പരിഗണിക്കും.

Next Story

RELATED STORIES

Share it