Kerala

മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച് ഹൃദയ ശസ്ത്രക്രിയ നടത്തിയ നവജാത ശിശു ജീവിതത്തിലേക്ക്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ ആയിട്ടുണ്ട്. ബാക്കി അവയവങ്ങളുടെ പ്രവര്‍ത്തിയും ഭേദമായി വരുന്നു. അപകടസ്ഥിതി പൂര്‍ണമായി മാറികിട്ടാന്‍, കുഞ്ഞിനെ ചുരുങ്ങിയത് ഒരാഴ്ച കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ നിരീക്ഷിക്കേണ്ടതുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച് ഹൃദയ ശസ്ത്രക്രിയ നടത്തിയ നവജാത ശിശു ജീവിതത്തിലേക്ക്
X

കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിച്ച് ഹൃദയ ശസ്ത്രക്രിയ നടത്തിയ നവജാശ ശിശുവിന്റെ ആരോഗ്യനിലയില്‍ പുരോഗതി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ ആയിട്ടുണ്ട്. ബാക്കി അവയവങ്ങളുടെ പ്രവര്‍ത്തിയും ഭേദമായി വരുന്നു. അപകടസ്ഥിതി പൂര്‍ണമായി മാറികിട്ടാന്‍, കുഞ്ഞിനെ ചുരുങ്ങിയത് ഒരാഴ്ച കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ നിരീക്ഷിക്കേണ്ടതുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കാസര്‍കോട് സ്വദേശികളായ ദമ്പതികളുടെ 17 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അടിയന്തര ഹൃദയ ശസ്ത്രക്രിയക്കായി ഈ മാസം 16 നാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചത്.

ഗുരുതരാവസ്ഥയിലായ കുട്ടിയെ മംഗലാപുരത്ത് നിന്നും റോഡ് മാര്‍ഗം ആബുലന്‍സില്‍ തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ കോളജില്‍ എത്തിക്കാനായിരുന്നു തീരുമാനം. അതനുസരിച്ച് രാവിലെ 11 ഓടെ മംഗലാപുരത്ത് നിന്നും ആംബുലന്‍സ് പുറപ്പെട്ടതോടെ യാത്ര സുഗമമാക്കുവാന്‍ കേരളം ഒന്നാകെ കൈകോര്‍ക്കുകയായിരുന്നു. അഞ്ചര മണിക്കൂറിനുള്ളില്‍ 400 കിലോമീറ്റര്‍ താണ്ടിക്കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് കുട്ടിയെ എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിച്ചു.തുടര്‍ന്നാണ് ഇവിടെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയായിരുന്നു കുട്ടിയുടെ ശസ്ത്രക്രിയ.രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ ഹൃദയ ശസ്ത്രക്രിയ ഏഴു മണിക്കൂര്‍ നീണ്ടു. വൈകുന്നേരം നാലോടെയാണ് ശസ്ത്രക്രിയ നടപടികള്‍ അവസാനിച്ചത്. കാര്‍ഡിയോ പള്‍മണറി ബൈപ്പാസ് വഴിയായിരുന്നു ശസ്ത്രക്രിയ. കുട്ടിയുടെ ഹൃദയ വാല്‍വിലുണ്ടായ തകരാറുകള്‍ പരിഹരിച്ചു. ഹൃദയത്തിന്റെ ദ്വാരം അടയ്ക്കുകയും ചെയ്തു. മഹാധമനിയിലുണ്ടായ കേടുപാടുകളും ശരിയാക്കി ആരോഗ്യവാനാണെന്നും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമായിരിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ജനിച്ചപ്പോള്‍ മുതല്‍ ഹൃദയത്തിന് തകരാറുണ്ടായിരുന്ന കുഞ്ഞ് 12 ദിവസം മെക്കാനിക്കല്‍ വെന്റിലേറ്റര്‍ പിന്തുണയോടു കൂടിയാണ് മംഗലാപുരത്തെ ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് കുട്ടി അത്യാസന്ന നിലയിലായിരുന്നു.

Next Story

RELATED STORIES

Share it