India

ശഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളില്‍ കയറി സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് കൊല്ലും; വിവാദ പ്രസ്താവനയുമായി ബിജെപി എംപി

'ഇത് ഒരു സാധാരണ തിരഞ്ഞെടുപ്പല്ല. ശഹീര്‍ബാഗില്‍ സമരത്തില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. അവര്‍ നിങ്ങളുടെ വീടുകളില്‍ കയറി സഹോദരിമാരെയും മക്കളെയും ബലാല്‍സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യും.

ശഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളില്‍ കയറി സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് കൊല്ലും; വിവാദ പ്രസ്താവനയുമായി ബിജെപി എംപി
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ശഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ വിദ്വേഷപരാമര്‍ശവുമായി ബിജെപി എംപി പര്‍വേഷ് വര്‍മ. ശഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ വീടുകളില്‍ പ്രവേശിക്കുമെന്നും സഹോദരിമാരെയും പെണ്‍മക്കളെയും ബലാല്‍സംഗം ചെയ്ത് കൊല്ലുമെന്നുമായിരുന്നു എംപിയുടെ പ്രസ്താവന. അതേസമയം, ഡല്‍ഹിയില്‍ ബിജെപി അധിക്കാരത്തില്‍ വന്നാല്‍ ഒരുമണിക്കൂറില്‍ ശഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകളെ ഒഴിപ്പിക്കുമെന്നും ഒരുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച ഒരു മുസ്‌ലിം പള്ളിപോലും അവശേഷിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വികാസ്പൂരിയിലെത്തിയതായിരുന്നു അദ്ദേഹം.

വിവാദ പ്രസ്താവന നടത്തി വികാസ്പൂരില്‍ പ്രചാരണത്തിനെത്തിയ ആളുകളെ കൈയിലെടുക്കുകയാണ് അദ്ദേഹം ലക്ഷ്യംവച്ചത്. 'ഇത് ഒരു സാധാരണ തിരഞ്ഞെടുപ്പല്ല. ശഹീര്‍ബാഗില്‍ സമരത്തില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുക്കുന്നത്. അവര്‍ നിങ്ങളുടെ വീടുകളില്‍ കയറി സഹോദരിമാരെയും മക്കളെയും ബലാല്‍സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യും. ഇന്ന് നിങ്ങളെ രക്ഷിക്കാന്‍ മോദിയും അമിത് ഷായുമുണ്ട്. നാളെ ആരുമുണ്ടാവില്ല. അതുകൊണ്ട് ഡല്‍ഹിയിലെ ജനസമൂഹം ഉണരേണ്ട സമയമാണ്'- ബിജെപി എംപി പറഞ്ഞു.

ഒരുമാസത്തിലധികമായി ശഹീന്‍ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധത്തെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പിന്തുണച്ചിരുന്നു. എന്നാല്‍, ബിജെപി പ്രക്ഷോഭത്തിനെതിരേ ശക്തമായി രംഗത്തെത്തുന്നതിനോടൊപ്പം പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് മാറ്റാനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം റിതാല മണ്ഡലത്തില്‍ നടന്ന ബിജെപി പ്രചാരണ റാലിയില്‍ രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ വെടിവച്ചുകൊല്ലാന്‍ ആഹ്വാനം ചെയ്ത കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂറിന്റെ നടപടിയും വിവാദമായിരുന്നു.

Next Story

RELATED STORIES

Share it