India

ബലാല്‍സംഗ കേസ്; അറസ്റ്റു ചെയ്തതിനു പിന്നാലെ എഎപി എംഎല്‍എ പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു

ബലാല്‍സംഗ കേസ്; അറസ്റ്റു ചെയ്തതിനു പിന്നാലെ എഎപി എംഎല്‍എ പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു
X

ചണ്ഡീഗഢ്: ബലാല്‍സംഗ കേസില്‍ അറസ്റ്റിലായ എഎപി എംഎല്‍എ ഹര്‍മീത് സിങ് ധില്ലോണ്‍ പത്തന്‍മജ്ര പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടതായി വിവരം. ദേശീയ മാധ്യമങ്ങളാണ് ഇത് റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ പോലിസില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഇക്കാര്യത്തില്‍ ലഭ്യമല്ല.

പോലിസ് ചൊവ്വാഴ്ച വീട്ടിലെത്തി പത്തന്‍മജ്രയെ കസ്റ്റഡിയിലെടുത്ത് പ്രാദേശിക സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ അദ്ദേഹവും സഹായികളും വെടിയുതിര്‍ക്കുകയും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. വെടിവെപ്പില്‍ ഒരു പോലിസുകാരന് പരുക്കേറ്റു. രക്ഷപ്പെടാന്‍ ഉപയോഗിച്ച ഒരു ഫോര്‍ച്യൂണര്‍ പിടിച്ചെടുത്തെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തെരച്ചില്‍ പുരോഗമിക്കുകയാണ്.

എഫ്ഐആര്‍ പ്രകാരം, ബലാല്‍സംഗം, വഞ്ചന, ക്രിമിനല്‍ ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പത്തന്‍മജ്രയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. എംഎല്‍എ വിവാഹമോചിതയായിയെന്ന് തെറ്റിധരിപ്പിച്ച് താനുമായി ബന്ധം പുലര്‍ത്തി, വിവാഹിതനായിരിക്കെ തന്നെ 2021 ല്‍ വിവാഹം കഴിച്ചു എന്നിവ ചൂണ്ടിക്കാട്ടി സിറക്പൂര്‍ സ്വദേശിയായ ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ച്ചയായ ലൈംഗിക ചൂഷണം, ഭീഷണി,അശ്ലീല വീഡിയോകള്‍ അയച്ചു നല്‍കി എന്നീ കുറ്റങ്ങളും ആരോപിക്കുന്നുണ്ട്.






Next Story

RELATED STORIES

Share it