India

ഗ്യാന്‍വാപിയില്‍ ആരാധന നടത്തി ഹിന്ദു വിഭാഗം

ഗ്യാന്‍വാപിയില്‍ ആരാധന നടത്തി ഹിന്ദു വിഭാഗം
X

ഡല്‍ഹി: ജില്ലാ കോടതി പൂജയ്ക്ക് അനുമതി നല്‍കിയതിന് പിന്നാലെ വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആരാധന നടത്തി ഹിന്ദു വിഭാഗം. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറകളിലാണ് വാരാണസി കോടതി പൂജയ്ക്ക് അനുവാദം നല്‍കിയിരുന്നത്. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനാണ് ആരാധന തുടങ്ങിയ കാര്യം അറിയിച്ചത്. അതേസമയം, ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് കോടതി അനുമതി നല്‍കിയതോടെ വാരാണസിയില്‍ സുരക്ഷ കൂട്ടി. ക്രമീകരണങ്ങള്‍ ശക്തമാക്കിയെന്നും കൂടുതല്‍ പോലിസുകാരെ നിയോഗിച്ചെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു. വാരാണസി ജില്ലാകോടതിയാണ് ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി നല്‍കിയത്.

ഹിന്ദു വിഭാഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നല്‍കിയത്. കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താനുള്ള സൗകര്യങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ ഒരുക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.പൂജ നടത്തുന്ന പ്രദേശത്ത് ഇരുമ്പ് വേലിക്കെട്ടി തിരിക്കാനും ജഡ്ജി എ.കെ വിശ്വശേര ഉത്തരവിട്ടു. പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സര്‍വേക്കായി സുപ്രീംകോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്തിരിക്കുകയായിരുന്നു ഈ നിലവറ. 1993 വരെ ഇവിടെ പൂജകള്‍ നടന്നിരുന്നുവെന്നാണ് ഹിന്ദു വിഭാഗം വാദിച്ചത്. ഇവിടുത്തെ പൂജാരിയായിരുന്ന സോംനാഥ് വ്യാസിന്റെ നേതൃത്വത്തിലാണ് പൂജകള്‍ നടന്നത്. എന്നാല്‍ മുലായം സിങ്ങ് സര്‍ക്കാര്‍ 1993 നവംബറില്‍ ഇവിടെ പൂജകള്‍ വിലക്കിയെന്നാണ് ഹിന്ദുവിഭാഗം വാദിച്ചത്. എന്നാല്‍ അനുമതിക്കതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് മസ്ജിദ് കമ്മറ്റി വ്യക്തമാക്കുന്നത്.


Next Story

RELATED STORIES

Share it