കര്‍ഷകരുടെ തല തല്ലിപ്പൊളിക്കണമെന്ന നിര്‍ദേശം: ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടാവുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി
ന്യൂഡല്‍ഹി: കര്‍ണാലിലെ ബസ്താര ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരേ സംസ്ഥാന പോലിസ് നടത്തിയ ലാത്തിച്ചാര്‍ജിനെ അപലപിച്ച് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) ആയുഷ് സിന്‍ഹയ്ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ പോലിസുകാരോട് ആയുഷ് സിന്‍ഹ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. പോലിസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ കര്ഷകന് ഇന്ന് മരിക്കുകയും ചെയ്തു.
ഒരു ഐഎഎസ് ഉദ്യോഗസ്ഥന് ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് പറഞ്ഞ ദുഷ്യന്ത് ചൗട്ടാല, തീര്‍ച്ചയായും ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപി യോഗത്തിനെതിരേ പ്രതിഷേധിക്കാന്‍ ഹരിയാനയിലെ കര്‍ണാലിലേക്ക് പോവുമ്പോള്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയ ഒരുസംഘം കര്‍ഷകരെ പോലിസ് ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. അതേസമയം, നാല് പ്രതിഷേധക്കാര്‍ക്ക് മാത്രമാണ് പരിക്കേറ്റതെന്നും പോലിസുകാരില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റതായും പോലിസ് പറയുന്നു.
കര്‍ഷകര്‍ക്കെതിരായ സംസ്ഥാന പോലിസിന്റെ നടപടിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബിജെപി എംപി വരുണ്‍ ഗാന്ധിയടക്കം നേതാക്കള്‍ സംഭവത്തെ അപലപിച്ചു. 'ഒരിക്കല്‍ക്കൂടി കര്‍ഷകരുടെ രക്തം വാര്ന്നുപോവുന്നു. രാജ്യം അപമാന ഭാരത്താല്‍ ശിരസ് കുനിക്കുന്നു''എന്ന് രക്തമൊലിക്കുന്ന കര്‍ഷകന്റെ ചിത്രത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തു. ഇതോടെയാണ് സിന്‍ഹയ്ക്കെതിരേ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
പോലിസ് നടപടിക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ടോള്‍ പ്ലാസകള്‍ ഉള്‍പ്പെടെ നിരവധി റോഡുകളും ഹൈവേകളും മണിക്കൂറുകളോളം ഉപരോധിച്ചു. ശനിയാഴ്ചയാണ് കര്‍ണാലിലെ ബസ്താര ടോള്‍ പ്ലാസയില്‍ കര്‍ഷകര്‍ക്കെതിരേ ഹരിയാന പോലിസ് ലാത്തിചാര്‍ജ് നടത്തിയത്. 'ഇത് വളരെ വ്യക്തമാണ്. വന്നത് ആരായാലും, എവിടുന്നു വന്നത് ആയാലും ഒരാളെപ്പോലും അവിടെ (ബിജെപി യോഗം നടക്കുന്നിടത്ത്) എത്താന്‍ അനുവദിക്കരുത്.
എന്തുവില കൊടുത്തും അവരെ തടയണം. ലാത്തി എടുത്ത് അവരെ ശക്തമായി അടിക്കുക. ഏതെങ്കിലും ഒരു സമരക്കാരനെ ഇവിടെക്കണ്ടാല്‍, അവന്റെ തലപൊട്ടിയിരിക്കുന്നത് എനിക്ക് കാണണം. അവരുടെ തല അടിച്ചുപൊട്ടിക്കുക' സിന്‍ഹ പറയുന്നു. എന്തെങ്കിലും സംശയമുണ്ടോയെന്ന് സിന്‍ഹ ചോദിക്കുമ്പോള്‍ ഇല്ല സാര്‍ എന്ന് പറയുന്ന പോലിസുകാരെയും വീഡിയോയില്‍ കാണാം. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വിളിച്ചുചേര്‍ത്ത ബിജെപി യോഗത്തില്‍ പ്രതിഷേധിക്കാനെത്തിയ കര്ഷകര്ക്കുനേരേയാണ് ഹരിയാന പോലിസിന്റെ അതിക്രമമുണ്ടായത്.
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT