India

ഭാര്യയെയും മക്കളെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു

ഭാര്യയെയും മക്കളെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു
X

അഹമ്മദാബാദ്: ഭാര്യയെയും മക്കളെയും ഭാര്യയുടെ മുത്തശ്ശിയെയും കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. സൊനാല്‍ബെന്‍ ഗെയ്ക് വാദ് (37), മകന്‍ ഗണേഷ് (17), മകള്‍ പ്രഗതി(15), മുത്തശി സുഭദ്രാബെന്‍(70) എന്നിവരാണ് മരിച്ചത്. അഹമ്മദാബാദിലെ ഒധവ് എന്ന സ്ഥലത്ത് വച്ചാണ് സംഭവം നടന്നത്. കണ്ടെത്തിയപ്പോള്‍ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. മകളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്നും കാണിച്ച് സൊനാല്‍ബെന്നിന്റെ മാതാവ് സഞ്ജുബെന്‍ പോലിസിനെ സമീപിച്ചതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് വിനോദ് ഗെയ്ക് വാദ് എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും ഗുജറാത്തിലെ ദാഹോദിലെക്ക് വരവെയാണ് ഇയാളെ ബസ്സില്‍ നിന്ന് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറിയിച്ചു. അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭാര്യയെ കൊന്നതെന്ന് ഇയാള്‍ പറഞ്ഞു.

ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഇത് മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് മക്കളെയും ഭാര്യയുടെ മുത്തശ്ശിയെയും കൊലപ്പെടുത്തിയതെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാള്‍ സൂററ്റിലേക്ക് പോയി. പിന്നീട് അഹമ്മദാബാദിലേക്കും ഇന്‍ഡോറിലേക്കും. ഇന്‍ഡോറില്‍ നിന്ന് വീണ്ടും ഗുജറാത്തിലേക്ക് മടങ്ങവെയാണ് പോലിസിന്റെ പിടിയിലാവുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഇയാളെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് നിരവധി സംഘങ്ങള്‍ രൂപീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it