India

ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍; പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് സൗമ്യലത ഐപിഎസ് പിന്മാറി

ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍; പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് സൗമ്യലത ഐപിഎസ് പിന്മാറി
X

ബംഗളൂരു: ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് ഡിസിപി സൗമ്യലത ഐപിഎസ് പിന്മാറി. പിന്മാറ്റം ആഭ്യന്തര മന്ത്രി ജി പരമേശ്വര ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാളാണ് സൗമ്യലത കജട. അതുകൊണ്ട് തന്നെ ഈ പിന്മാറ്റം കേസ് അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ പകരം മറ്റൊരാളെ എത്രയും വേഗം ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നത്. 20 അംഗ സംഘത്തെയാണ് കേസ് അന്വേഷിക്കാനായി നിയമിച്ചിരുന്നത്. 4 ടീമുകള്‍ ആയി ഇവര്‍ അന്വേഷണം തുടരാനിരിക്കെയാണ് നിര്‍ണായക പിന്മാറ്റം. ഐജി എം എന്‍ അനുചേത്, എസ് പി ജിതേന്ദ്രകുമാര്‍ ദായം എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.

ധര്‍മസ്ഥലയിലെ നിഗൂഡതകളെ കുറിച്ച് വെളിപ്പെടുത്തലുകളും പരാതികളും ഉയരുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാര്‍ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന ആക്ഷേപത്തിനിടെ ,ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തലുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ദക്ഷിണ കന്നഡ എസ് പി ഓഫീസിലും, ധര്‍മസ്ഥല പോലിസ് സ്റ്റേഷനിലും എത്തി അന്വേഷണസംഘം വിവരങ്ങള്‍ തേടും. ധര്‍മസ്ഥല ക്ഷേത്രത്തെയും ഹെഗഡേ കുടുംബത്തെയും അപകീര്‍ത്തി പെടുത്തുന്ന മാധ്യമ വാര്‍ത്തകളെ തടഞ്ഞ കര്‍ണാടക സെക്ഷന്‍ കോടതി വിധിക്കെതിരായ ഹരജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.



Next Story

RELATED STORIES

Share it