India

ഫാം.ഡി ബിരുദധാരികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നല്‍കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

എന്നാല്‍, പഠനശേഷം ഇന്ത്യയിലെ ഫാം.ഡി ബിരുദധാരികള്‍ക്ക് ഇന്ത്യയിലെ സര്‍ക്കാര്‍ മേഖലയില്‍ ഒരു തൊഴില്‍ സാധ്യതയുമില്ല.

ഫാം.ഡി ബിരുദധാരികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നല്‍കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഫാം.ഡി (ഡോക്ടര്‍ ഓഫ് ഫാര്‍മസി) ബിരുദധാരികളുടെ ദു:ഖകരമായ അവസ്ഥയിലേക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പാര്‍ലമെന്റിന്റെ ശ്രദ്ധ ക്ഷണിച്ചു. ആറുവര്‍ഷം നീളുന്ന വന്‍ചെലവ് വരുന്ന കോഴ്‌സാണ് ഫാം.ഡി. എന്നാല്‍, പഠനശേഷം ഇന്ത്യയിലെ ഫാം.ഡി ബിരുദധാരികള്‍ക്ക് ഇന്ത്യയിലെ സര്‍ക്കാര്‍ മേഖലയില്‍ ഒരു തൊഴില്‍ സാധ്യതയുമില്ല. 2008ലാണ് ഇന്ത്യയില്‍ ഫാം.ഡി കോഴ്‌സ് ആരംഭിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ സര്‍വീസില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് എന്ന പോസ്റ്റ് സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മറന്നുപോയി. പിന്നെ ആകെയുള്ള ഒരാശ്വാസം സ്വകാര്യമേഖലയാണ്.

അവിടെയാണെങ്കില്‍ വളരെ തുച്ഛമായ 10,000 മുതല്‍ 15,000 രൂപയോളം മാത്രമാണ് ശമ്പളമായി നല്‍കുന്നത്. ഇന്ത്യയില്‍ 233 കോളേജുകളിലാണ് ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ഫാം.ഡി കോഴ്‌സ് നടത്തിവരുന്നത്. ഏതാണ്ട് 20,000ല്‍പ്പരം ഫാം.ഡി ബിരുദധാരികള്‍ ഇന്ത്യയിലുണ്ട്. കൂടാതെ ഓരോ വര്‍ഷവും 9,000ലധികംപേര്‍ പഠനം നടത്തി പുറത്തിറങ്ങുന്നുമുണ്ട്. അതുകൊണ്ട് ഫാം.ഡി ബിരുദധാരികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ തസ്തിക സൃഷ്ടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it