India

അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

അനില്‍ അംബാനിയുടെ 3000 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
X

മുംബൈ: അംബാനി കുടുംബം താമസിക്കുന്ന പാലി ഹില്‍സും ഡല്‍ഹിയിലെ റിലയന്‍സ് സെന്ററും ഉള്‍പ്പെടെ 3000 കോടി രൂപയുടെ 40 സ്വത്തു വകകള്‍ ഇ ഡി കണ്ടു കെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിലയന്‍സ് ഗ്രൂപ്പിനെതിരെ അന്വേഷണം നടന്ന് വരികയായിരുന്നു.

നോയിഡ, ഗാസിയാബാദ്, മുംബൈ, പുനെ, താനെ, ഹൈദരാബാദ്, കാഞ്ചീപുരം എന്നിവിടങ്ങളിലെ സ്വത്തു വകകളും കണ്ടു കെട്ടിയിട്ടുണ്ട്. ഇ.ഡി നടപടിയില്‍ കമ്പനി പ്രതികരിച്ചിട്ടില്ല. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡും റിലയന്‍സ് കൊമേഴ്‌സ് ഫിനാന്‍സ് ലിമിറ്റഡും സ്വരൂപിച്ച പബ്ലിക് ഫണ്ട് വക മാറ്റി, കള്ളപ്പണം വെളുപ്പിച്ചു എന്നിവയാണ് കമ്പനിക്കു മേലുള്ള കേസ്.

2017-19 കാലയളവില്‍ യെസ് ബാങ്ക് ഫിനാന്‍സ് ഹോം ലിമിറ്റഡില്‍ 2695 കോടിയും കൊമേഴ്‌സ് ഫിനാന്‍സില്‍ 2,045 കോടിയും നിക്ഷേപിച്ചുവെന്നും എന്നാല്‍ 2019 ഡിസംബറോടെ ഇത് നിഷ്‌ക്രിയ നിക്ഷേപമായി മാറിയെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു. ഫിനാന്‍സ് ഹോം ലിമിറ്റഡിന് 1984 കോടി രൂപയും കൊമേഴ്‌സ്യല്‍ ഫിനാന്‍സിന് 1984 കോടി രൂപയും കുടിശ്ശിക ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

സെബിയുടെ മ്യൂച്വല്‍ ഫണ്ട് ചട്ടക്കൂട് പ്രകാരം അനില്‍ അംബാനി ഗ്രൂപ്പിന്റെ ധനകാര്യ കമ്പനികളില്‍ റിലയന്‍സ് നിപ്പോണ്‍ മ്യൂച്വല്‍ ഫണ്ടിന് നിക്ഷേപിക്കാന്‍ കഴിയില്ല. ഈ നിയമം ലംഘിച്ചുകൊണ്ട് പൊതു ജനങ്ങള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ച പണം യെസ് ബാങ്ക് എക്‌സോപോഷറുകള്‍ വഴി പരോക്ഷമായി വഴി തിരിച്ചുവിട്ടുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വായ്പക്ക് അപേക്ഷിക്കുന്നതിനു മുമ്പ് തന്നെ ഫണ്ട് അനുവദിച്ചതായും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.

റിലയന്‍സ് കമ്യൂണിക്കേഷന്റെയും മറ്റ് കമ്പനികളുടെയും വായ്പാതട്ടിപ്പില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഇ ഡി അറിയിച്ചു. വേണ്ടപ്പെട്ടവര്‍ക്ക് പണം നല്‍കുന്നതിന് ബില്‍ ഡിസ്‌കൗണ്ടിങ് ദുരുപയോഗം ചെയ്തുവെന്നും ഇ ഡി കണ്ടെത്തി.






Next Story

RELATED STORIES

Share it