പ്രസവത്തിനിടെ നഴ്സ് ശക്തിയായി വലിച്ചു; കുഞ്ഞിന്റെ ശരീരം രണ്ടായി മുറിഞ്ഞു
പ്രസവസമയത്ത് കുഞ്ഞിനെ ശക്തിയായി വലിച്ചതോടെ ശരീരം രണ്ടായി മുറിഞ്ഞു. ഒരുഭാഗം അമ്മയുടെ ഗര്ഭപാത്രത്തിനുള്ളില്തന്നെ കുടുങ്ങുകയും ചെയ്തു.
ജയ്പൂര്‍: പ്രസവത്തിനിടെ നഴ്സ് ശക്തിയായി പുറത്തേക്ക് വലിച്ചതിനെത്തുടര്‍ന്ന് നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. രാജസ്ഥാന് ജയ്സാല്‍മേറിലെ റാംഗഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് നാടിനെ നടുക്കിയ ദാരുണസംഭവമുണ്ടായത്. പ്രസവസമയത്ത് കുഞ്ഞിനെ ശക്തിയായി വലിച്ചതോടെ ശരീരം രണ്ടായി മുറിഞ്ഞു. ഒരുഭാഗം അമ്മയുടെ ഗര്ഭപാത്രത്തിനുള്ളില്തന്നെ കുടുങ്ങുകയും ചെയ്തു. ദീക്ഷ കന്‍വാറെന്ന യുവതിക്കാണു ദുരനുഭവമുണ്ടായത്. ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയ കുഞ്ഞിന്റെ മറുപാതിയുംകൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് തന്നെ റഫര്‍ ചെയ്തെന്നു കുട്ടിയുടെ മാതാവായ ദീക്ഷ ആരോപിക്കുന്നു.
ജോധ്പൂരിലുള്ള ആശുപത്രിയിലെത്തിയപ്പോഴാണ് കുഞ്ഞിന്റെ ശരീരം മുറിഞ്ഞ് കുടുങ്ങിയ വിവരം വീട്ടുകാര്‍ അറിയുന്നത്. ഇത്രയും ഗുരുതരമായ പിഴവ് സംഭവിച്ച വിവരം ആശുപത്രിയിലെ ഡോക്ടര്‍മാരോ നഴ്സുമാരോ ദീക്ഷയെയോ ഭര്‍ത്താവിനെയോ അറിയിച്ചിരുന്നില്ല. പ്രസവം നടന്നെന്നും മറുപിള്ള ഗര്‍ഭപാത്രത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നതെന്ന് കുട്ടിയുടെ പിതാവ് തിലോക് ഭാട്ടി ആരോപിച്ചു. എന്നാല്‍, റാംഗഡിലെ ഡോക്ടര്‍മാര്‍ ആരോപണം നിഷേധിച്ചു. പ്ലാസന്റ മാത്രമേ പുറത്തേക്കുവരാതിരുന്നുള്ളൂവെന്നായിരുന്നു അവരുടെ വിശദീകരണം. ഗുരുതര അനാസ്ഥമൂലം കുഞ്ഞിന്റെ ജീവന് നഷ്ടപ്പെട്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ മനസ്സിലാക്കിയ സാഹചര്യത്തില്‍ ഐപിസി 304 എ, 336 വകുപ്പുകള്‍ പ്രകാരം ആശുപത്രിയിലെ രണ്ടുജീവനക്കാര്‍ക്കെതിരെ പോലിസ് കേസെടുത്തു. കുഞ്ഞിന്റെ ശരീരഭാഗം പരിശോധനയില്‍ കണ്ടെത്തിയതായി സബ് ഇന്‍സ്പെക്ടര്‍ ജലം സിങ് പറഞ്ഞു.
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT