India

ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ടത് 29 മാവോവാദികള്‍; ശങ്കര്‍ റാവുവും കൊല്ലപ്പെട്ടു ?

ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ടത് 29 മാവോവാദികള്‍; ശങ്കര്‍ റാവുവും കൊല്ലപ്പെട്ടു ?
X
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൊത്തം 29 മാവോവാദികള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 29 മാവോവാദികളുടെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. മുതിര്‍ന്ന നേതാവ് ശങ്കര്‍ റാവുവും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. ഇയാളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബസ്തര്‍ മേഖലയില്‍ നടന്ന ഏറ്റവും വലിയ നക്‌സല്‍ വിരുദ്ധ ഓപ്പറേഷനാണ് ഇന്ന് നടന്നതെന്ന് ഐ ജി പി. സുന്ദര്‍ രാജ് പറഞ്ഞു. മാവോവാദി നേതാക്കളായ ശങ്കര്‍ റാവു, ലളിത, രാജു എന്നിവര്‍ മേഖലയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷനെന്നും മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്നും ഐ ജി വ്യക്തമാക്കി. മൊത്തം 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.

കാങ്കീര്‍ ജില്ലയില്‍ ഛോട്ടെബേത്തിയ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഇന്ന് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലില്‍ മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരിക്കേറ്റതായി സുരക്ഷാ സേന അറിയിച്ചു. ബി എസ് എഫും ഛത്തീസ്ഗഡ് പോലിസും സംയുക്തമായാണ് മാവോവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ നടത്തിയത്. ബി എസ് എഫും ഛത്തീസ്ഗഡ് പോലിസും സംയുക്തമായി വനമേഖലയിലേക്ക് കടന്നതിന് പിന്നാലെ വെടിവയ്പ്പുണ്ടായി. വെടിവയ്പ്പില്‍ 18 മാവോവാദികള്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ പിന്നീട് 29 പേര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന സ്ഥിരീകരിച്ചു. എ കെ 47 സീരീസിലുള്ള തോക്കുകളും 3 ലൈറ്റ് മെഷീന്‍ ഗണ്ണുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി സുരക്ഷാ സേന അറിയിച്ചു.



Next Story

RELATED STORIES

Share it