India

സുവര്‍ണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചു; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഒരു ഫാക്ടറി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പങ്കാളിയായ രമണ്‍ദീപ് സിങ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിഹാംഗ് സിഖുകാരായ രണ്ടുപേര്‍ക്കായി തിരച്ചിലിലാണെന്നും പോലീസ് അറിയിച്ചു.

സുവര്‍ണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചു; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
X

അമൃത്സര്‍: സുവര്‍ണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചെന്ന് ആരോപിച്ച് രണ്ട് നിഹാംഗ് സിഖുകാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഹര്‍മന്‍ജീത് സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി സുവര്‍ണ ക്ഷേത്രത്തിന് സമീപമുള്ള മാര്‍ക്കറ്റ് മേഖലയിലാണ് കൊലപാതകം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഒരു ഫാക്ടറി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പങ്കാളിയായ രമണ്‍ദീപ് സിങ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിഹാംഗ് സിഖുകാരായ രണ്ടുപേര്‍ക്കായി തിരച്ചിലിലാണെന്നും പോലീസ് അറിയിച്ചു.

കൊലപാതകം രാവിലെ പോലിസ് അറിയുന്നത് വരെ മൃതദേഹം തെരുവില്‍ ഒരു അഴുക്കുചാലിന് സമീപത്ത് കിടന്നു. സിഖുവിഭാഗങ്ങള്‍ക്കിടയിലെ തീവ്ര വിഭാഗമാണ് നിഹാംഗുകള്‍. ഹര്‍മന്‍ജീത് സിങ്, അക്രമികളുമായി പുകയില ചവയ്ക്കുന്നതുമായും മദ്യപിച്ച് കറങ്ങുന്നതുമായും ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതായി പോലിസ് പറഞ്ഞു. തുടര്‍ന്നാണ് ഇയാളെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. സുവര്‍ണ ക്ഷേത്രത്തിന് ഒരു കിലോമീറ്ററിനുള്ളിലാണ് സംഭവം നടന്നത്. കൊലപാതകം നടക്കുന്ന സമയത്ത് ആറോ ഏഴോ പേര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. ഒരാള്‍ പോലും തങ്ങളെ വിളിച്ച് സംഭവം അറിയിക്കാത്തത് ലജ്ജാകരമായി തോന്നുന്നുവെന്നും അമൃത്സര്‍ പോലീസ് കമ്മീഷണര്‍ അരുണ്‍പാല്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട ഹര്‍മന്‍ജീത് സിങ് ബുധനാഴ്ച രാത്രി മോട്ടോര്‍സൈക്കിളില്‍ ഇരിക്കുമ്പോള്‍ രണ്ട് നിഹാംഗ് സിഖുകാര്‍ അടുത്തേക്ക് വരികയായിരുന്നു. നിഹാംഗുകളില്‍ ഒരാള്‍ തന്റെ വാള്‍ പുറത്തെടുക്കുന്നതിന് മുമ്പായി രണ്ടു മിനിറ്റോളം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാളെടുത്ത ഉടന്‍ ഹര്‍മന്‍ജീത് അവരെ തള്ളി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂന്നാമതൊരാള്‍ ആക്രമണത്തില്‍ പങ്കാളിയാകുന്നതും കഠാര കൊണ്ട് വെട്ടുന്നതും കാണാം.

Next Story

RELATED STORIES

Share it