India

ഹിമാചല്‍ പ്രദേശില്‍ ബസിനുമുകളിലേക്ക് മണ്ണിടിഞ്ഞ് 18 മരണം

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഹിമാചല്‍ പ്രദേശില്‍ ബസിനുമുകളിലേക്ക് മണ്ണിടിഞ്ഞ് 18 മരണം
X

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബിലാസ്പുര്‍ ജില്ലയില്‍ മണ്ണിടിഞ്ഞ് സ്വകാര്യ ബസ്സിനു മുകളിലേക്ക് പതിച്ച് അപകടം. മണ്ണിടിച്ചിലില്‍ മണ്ണും പാറകളും ബസിനുമുകളിലേക്ക് പതിച്ച് ബസിലുണ്ടായിരുന്ന 15 പേര്‍ മരിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. നിരവധി യാത്രക്കാര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം.

ബിലാസ്പുരില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മരോട്ടന്‍-കലൗള്‍ റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന ബസിനുമുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ബല്ലു പാലത്തിനുസമീപം മലയിടിഞ്ഞ് പാറകളും മണ്ണും വാഹനത്തിന് മുകളിലേക്ക് പതിക്കുകയും ബസ്സിനെ പൂര്‍ണ്ണമായും മൂടുകയുമായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

നാലുപേരെ രക്ഷപ്പെടുത്തിയതായും തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. ബസ്സില്‍ 30ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ജെസിബി ഉപയോഗിച്ച് മണ്ണും പാറകളും നീക്കം ചെയ്യുന്നതിന്റെയും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലിസ്, ഫയര്‍ഫോഴ്സ്, ദുരന്തനിവാരണ അതോറിറ്റി സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Next Story

RELATED STORIES

Share it