Districts

മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു; കള്ളനെന്ന് കരുതി കുത്തിയതെന്ന് മൊഴി

മകളുടെ മുറിക്കകത്ത് അപരിചിതനെ കണ്ടതോടെ പിടിവലി ഉണ്ടാവുകയും, ഇതിനിടെ അനീഷിന് കുത്തേല്‍ക്കുകയുമായിരുന്നെന്ന് പ്രതി പോലിസിന് മൊഴി നല്‍കി

മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു; കള്ളനെന്ന് കരുതി കുത്തിയതെന്ന് മൊഴി
X

തിരുവനന്തപുരം:പേട്ടയില്‍ മകളെ കാണാന്‍ എത്തിയ ആണ്‍ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. പേട്ട സ്വദേശി അനീഷ് ജോര്‍ജാണ്(19) കൊല്ലപ്പെട്ടത്.തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് ലാലു പോലിസില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലു മൊഴി നല്‍കിയത്.

പുലര്‍ച്ചെ 4 മണിക്കായിരുന്നു സംഭവം.മകളുടെ മുറിക്ക് സമീപത്ത് നിന്ന് ശബ്ദം കേട്ടതോടെ പിതാവ് ആയുധവുമായി വീട് പരിശോധിച്ചു. തുടര്‍ന്ന് മകളുടെ മുറി തുറക്കാനായി തട്ടിയെങ്കിലും തുറക്കാതായതോടെ വാതില്‍ തല്ലി തകര്‍ത്ത് അകത്ത് കയറുകയായിരുന്നു.മുറിക്കകത്ത് അപരിചിതനെ കണ്ടതോടെ പിടിവലി ഉണ്ടാവുകയും, ഇതിനിടെ അനീഷിന് കുത്തേല്‍ക്കുകയുമായിരുന്നു.ശേഷം പോലിസ് സ്‌റ്റേഷനിലെത്തി വീട്ടില്‍ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പറയുകയായിരുന്നു. പോലിസെത്തി അനീഷിനെ മെഡിക്കല്‍ കോളേജിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണുള്ളത്.ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ച അനീഷ് ജോര്‍ജ്. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Next Story

RELATED STORIES

Share it