Latest News

വാങ്ചുകിനെ ഉടന്‍ മോചിപ്പിക്കണം; സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ച് സോനം വാങ്ചുകിന്റെ ഭാര്യ

വാങ്ചുകിനെ ഉടന്‍ മോചിപ്പിക്കണം; സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ച് സോനം വാങ്ചുകിന്റെ ഭാര്യ
X

ലേ: തന്റെ ഭര്‍ത്താവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചു. വാങ്ചുകിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ച് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്‌മോ

തന്റെ ഭര്‍ത്താവിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അവകാശപ്പെട്ട് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം ഡോ. ആങ്‌മോ ഒക്ടോബര്‍ 2 നാണ് സുപ്രിംകോടതിയില്‍ ഒരു റിട്ട് ഹരജി ഫയല്‍ ചെയ്തത്. 'ഒരു ആഴ്ച കഴിഞ്ഞു. സോനത്തിന്റെ ആരോഗ്യത്തെക്കുറിച്ചോ, അവരുടെ അവസ്ഥയെക്കുറിച്ചോ, അവര്‍ തടങ്കലില്‍ വയ്ക്കപ്പെട്ടതിന്റെ കാരണങ്ങളെക്കുറിച്ചോ എനിക്ക് ഇപ്പോഴും ഒരു വിവരവുമില്ല,' വാങ്ചുക്കിന്റെ ഭാര്യ പറഞ്ഞു.

സെപ്റ്റംബര്‍ 24 ന് ലേയില്‍ നടന്ന അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) സെപ്റ്റംബര്‍ 26 ന് അറസ്റ്റിലായ വാങ്ചുക്ക് നിലവില്‍ ജോധ്പൂര്‍ ജയിലിലാണ്.

സോനത്തിന് പുറമേ, ലേയിലെ പ്രാദേശിക ജയിലില്‍ തടവിലാക്കപ്പെട്ട 56 പ്രതിഷേധക്കാരില്‍ 26 പേരെ ഒക്ടോബര്‍ 2 ന് വിട്ടയച്ചു. ഇവര്‍ക്കെതിരേ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയിരുന്നില്ല. എന്നാല്‍ മുപ്പത് പേര്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്. വാങ്ചുകിനെതിരേ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്താനുള്ള തീരുമാനവും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. തടങ്കല്‍ ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇത് നിയമങ്ങളുടെ ലംഘനമാണെന്നും ആങ്മോ ആരോപിക്കുന്നു.

ലഡാക്കിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ലേ അപെക്സ് ബോഡി, കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് എന്നിവയുമായി ചേര്‍ന്ന് വാങ്ചുക്കിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്.

ജമ്മു കശ്മീരിനെ വിഭജിച്ച് 2019ലാണു നരേന്ദ്ര മോദി സര്‍ക്കാര്‍ ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയത്. സംസ്ഥാനപദവി, ഭരണഘടനയുടെ 6ാം ഷെഡ്യൂള്‍ ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി വര്‍ഷങ്ങളായി തുടരുന്ന സമരത്തോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ലഡാക്ക് ഏപ്പെക്‌സ് ബോഡിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 10ന് നിരാഹാരം ആരംഭിച്ചിരുന്നു. ആരോഗ്യനില വഷളായ രണ്ടുപേരെ ആശുപത്രിയിലേക്കു മാറ്റിയതിനെ തുടര്‍ന്നാണ് യുവജനവിഭാഗം ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ലേയില്‍ നടന്ന പ്രതിഷേധങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it