Latest News

വൈഗൂര്‍ വംശഹത്യ: ചൈനീസ് കോട്ടന്‍ വസ്ത്രങ്ങള്‍ ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിരോധിച്ചു

ആഗോള പരുത്തി വിപണിയില്‍ ശക്തമായ സ്വാധീനമുള്ള ചൈനയുടെ 80 ശതമാനം പരുത്തിയും സിന്‍ജിയാങിലെ വൈഗൂര്‍ മേഖലയിലാണ് കൃഷി ചെയ്യുന്നത്.

വൈഗൂര്‍ വംശഹത്യ: ചൈനീസ് കോട്ടന്‍ വസ്ത്രങ്ങള്‍ ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിരോധിച്ചു
X

ലണ്ടന്‍: വൈഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈന നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ മാര്‍ക്‌സ് ആന്റ് സ്‌പെന്‍സര്‍ ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ നിന്നുള്ള പരുത്തി വസ്ത്രള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. സിന്‍ജിയാങ്ങില്‍ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ നടപടിയെടുക്കാനുള്ള ആഹ്വാനത്തില്‍ ഒപ്പിട്ട ആദ്യത്തെ കമ്പനിയായി മാര്‍ക് ആന്റ് സ്‌പെന്‍സര്‍ മാറി.


'വിതരണ ശൃംഖല സുസ്ഥിരവും ധാര്‍മ്മികവുമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള കമ്പനിയുടെ ദീര്‍ഘകാല തീരുമാനത്തിന് അനുസൃതമായാണ് ഇതെന്നും തൊഴിലാളികളെ മാന്യമായി പരിഗണിക്കുന്ന സ്ഥാപനം മനുഷ്യാവകാശങ്ങളെ മാനിക്കുന്നതായും പുതിയ തീരുമാനത്തെ കുറിച്ച് മാര്‍ക്‌സ് ആന്റ് സ്‌പെന്‍സര്‍ പറഞ്ഞു.


ആഗോള പരുത്തി വിപണിയില്‍ ശക്തമായ സ്വാധീനമുള്ള ചൈനയുടെ 80 ശതമാനം പരുത്തിയും സിന്‍ജിയാങിലെ വൈഗൂര്‍ മേഖലയിലാണ് കൃഷി ചെയ്യുന്നത്. ഇത് ആഗോള ഉല്‍പാദനത്തിന്റെ 20 ശതമാനമാണ്. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ്ങില്‍ വൈഗൂര്‍ മുസ് ലിംകള്‍ക്കെതിരെയുള്ള വംശഹത്യ ആവര്‍ത്തിക്കപ്പെടുകയാണ്. ലക്ഷക്കണക്കിനു പേര്‍ ഇപ്പോഴും അനധികൃത തടങ്കല്‍പ്പാളയത്തിലാണുള്ളത്.


വൈഗൂര്‍ മുസ്‌ലികള്‍ക്കെതിരില്‍ ചൈന തുടരുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് യുഎസ് കമ്പനിയായ ബാഡ്ജര്‍ സ്‌പോര്‍ട്‌സ് വെയര്‍ ചൈനീസ് വസ്ത്ര കമ്പനിയായ ഹെറ്റിയന്‍ ടൈഡയില്‍ നിന്ന് വസ്ത്രങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തുമെന്ന് രണ്ട് വര്‍ഷം മുമ്പ്, പ്രഖ്യാപിച്ചിരുന്നു. ടെലികോം ഭീമനായ ഹുവാവെയുമായുള്ള പങ്കാളിത്തം ഉടന്‍ അവസാനിപ്പിക്കുമെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ താരം അന്റോയ്ന്‍ ഗ്രിസ്മാന്‍ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it