Latest News

കല്ലമ്പലത്തെ മൂന്ന് മരണങ്ങള്‍ കൊലപാതകമെന്ന് പോലിസ്

കല്ലമ്പലത്തെ മൂന്ന് മരണങ്ങള്‍ കൊലപാതകമെന്ന് പോലിസ്
X

തിരുവനന്തപുരം: തിരുവനന്തപുരത്തെ പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് പോലിസ്. അജികുമാറിന്റെ മരണത്തിന് പിന്നാലെ, രണ്ട് സുഹൃത്തുക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മദ്യപാനത്തിനിടെ, സുഹൃത്തുക്കളാണ് അജികുമാറിനെ കൊലപ്പെടുത്തിയത്. ഇതേ തുടര്‍ന്നുള്ള തര്‍ക്കത്തിന് പിന്നാലെ സംഘത്തിലുണ്ടായിരുന്ന സജീവ്, അജിത്ത് എന്നയാളെ വാഹനമിടിച്ച് കൊലപ്പെടുത്തി. മറ്റൊരു സുഹൃത്ത് ബിനുരാജ് ഇന്നലെ ബസിടിച്ച് മരിച്ചു.

അറസ്റ്റിലായ സജീവില്‍ നിന്നാണ് പോലിസിന് കൊലപാതകത്തിന്റെ വിവരങ്ങള്‍ കിട്ടിയത്.

തിങ്കളാഴ്ചയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ അജികുമാറിനെ വീട്ടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. അജി കുമാറിനെ ഒപ്പമിരുന്ന് മദ്യപിച്ച സുഹൃത്തുക്കള്‍ കൊന്നതാണെന്ന് പോലിസ് കണ്ടെത്തല്‍. വര്‍ക്കല കല്ലമ്പലത്തിലെ വീട്ടില്‍ ഒറ്റക്കായിരുന്നു അജി കുമാറിന്റെ താമസം. അവധിക്ക് വീട്ടില്‍ വരുമ്പോഴെല്ലാം അജി കുമാര്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് മദ്യപിക്കാറുണ്ട്.

അജി കുമാറിന്റെ മരണത്തിന് ശേഷവും സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന് മദ്യപിച്ചിരുന്നു. ഈ മദ്യപാന സദസില്‍ വച്ച് പ്രമോദ് എന്ന സുഹൃത്ത് കൊലപാതകത്തിന് പിന്നില്‍ സജീവാണെന്ന് ആരോപിച്ചു. ഇതിന് പിന്നാലെ സജീവ് കാറോടിച്ച് പ്രമോദിനെയും അജിത്ത് എന്ന മറ്റൊരു സഹൃത്തിനെയും ഇടിച്ചിട്ടു. അജിത്ത് മരിച്ചു. പ്രമോദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

ഇതിനിടെ ബിനുരാജ് ബസിന് മുമ്പിലേക്ക് ചാടി ആത്മഹത്യ ചെയ്തു. അജികുമാറിനെ കൊല്ലുമെന്ന് ബിനുരാജ് പലരോടും പറഞ്ഞിരുന്നു. എന്തായാലും മദ്യപ സംഘത്തിലെ ഇരുപതിലേറെ പേരെ കല്ലമ്പലം പോലിസ് തെരയുന്നുണ്ട്.

Next Story

RELATED STORIES

Share it