പുള്ളിപ്പുലിയെ കൊന്ന് ഭക്ഷിച്ചവര്‍ സ്ഥിരം വേട്ടക്കാര്‍: പ്രതികള്‍ക്കെതിരേ കൂടുതല്‍ കേസ്
കെണിയില്‍ കുരുങ്ങിയ പുലിയെ കൊന്ന് ഇറച്ചി വീതംവെച്ചു. ആറുവയസ്സ് വരുന്ന പുലിക്ക് 50 കിലോ തൂക്കമുണ്ടായിരുന്നു.
മാങ്കുളം: പുള്ളിപ്പുലിയെ കെണിവെച്ചുകൊന്ന് ഭക്ഷിച്ച സംഘം മുമ്പും സ്ഥിരമായ മൃഗങ്ങളെ വേട്ടയാടിയിരുന്നതായി കണ്ടെത്തി. ഇതേ സംഘം നേരത്തെ മുള്ളന്‍പന്നിയെ കൊന്ന് ഭക്ഷണമാക്കിയെന്ന് വനം വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
മുനിപാറ സ്വദേശികളായ പി.കെ.വിനോദ്, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സാലിം കുഞ്ഞപ്പന്, വിന്‍സെന്റ് എന്നിവരെ കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കെണിവെച്ചുകൊന്ന് ഭക്ഷിച്ചതിന് മാങ്കുളം വനം റേഞ്ച് ഓഫീസര്‍ ഉദയസൂര്യന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. വനംവകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.
വിനോദിന്റെ കൃഷിയിടത്തിലാണ് പുലിക്കുവേണ്ടി കെണിവച്ചത്. കെണിയില്‍ കുരുങ്ങിയ പുലിയെ കൊന്ന് ഇറച്ചി വീതംവെച്ചു. ആറുവയസ്സ് വരുന്ന പുലിക്ക് 50 കിലോ തൂക്കമുണ്ടായിരുന്നു. ഒന്നാംപ്രതി വിനോദാണ് എല്ലാറ്റിനും നേതൃത്വം കൊടുത്തതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. തോലും പല്ലും നഖവും വില്പനയ്ക്ക് മാറ്റി. വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ തോലും പല്ലും ഇറച്ചിയുടെ ബാക്കിഭാഗവും വനംവകുപ്പ് കണ്ടെത്തി. പ്രതികള ദേവികുളം കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT