തടവറയിലെ കവിതകൾ ഇനി കുഞ്ഞുപുസ്തകത്തിൽ വായിക്കാം...

തൃശൂർ: കാക്കിക്കുള്ളിൽ മാത്രമല്ല തടവറക്കുള്ളിലും കലാഹൃദയങ്ങളുണ്ട് എന്ന് തെളിയിക്കുന്നതാണ് വിയ്യൂർ ജില്ലാ ജയിലിലെ തടവുകാർ എഴുതിയ ചുവരുകളും സംസാരിക്കും എന്ന 6 സെന്റീമീറ്റർ നീളവും 4 സെന്റീമീറ്റർ മാത്രം വീതിയുമുള്ള കവിതാ സമാഹാരം.
ജില്ലാ ജയിൽ സൂപ്രണ്ട് കെ അനിൽകുമാറിന്റെ പ്രത്യേക താല്പര്യം പ്രകാരം ജയിലിനകത്ത് സംഘടിപ്പിച്ച സദ്ഗമയ എന്ന സാഹിത്യ ക്യാമ്പിൽ പങ്കെടുത്ത നൂറോളം തടവുപുള്ളികളിൽ നിന്ന് കവിതകൾ എഴുതാൻ കഴിയുന്നവരെ കണ്ടെത്തി എഴുതിപ്പിച്ച 18 രചനകളാണ് ക്യാമ്പ് ഡയറക്ടർ ആയിരുന്ന ഗിന്നസ് സത്താർ ആദൂർ എഡിറ്റിംഗ് നിർവഹിച്ച് കുന്നംകുളം പവർ പ്രസ്സിൽ നിന്ന് ഒരു എ ഫോർ ഷീറ്റ് കൊണ്ട് ഒരു പുസ്തകം എന്നുള്ള എന്നുള്ള തരത്തിൽ 40 പേജുകളുള്ള ഈ കവിതാസമാഹാരം ബഹുവർണ്ണ നിറത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജയിൽ ക്ഷേമ ദിനത്തോടനുബന്ധിച്ച് പ്രകാശിതമായ ചെറുവിരലിന്റെ വലുപ്പം മാത്രമുള്ള ഈ പുസ്തകം തടവറക്കുള്ളിലെ രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ മിനിയേച്ചർ സമാഹാരമായാണ് കണക്കാക്കപ്പെടുന്നത്.
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT