ചാരവൃത്തി കേസ്: ജൂലിയന്‍ അസാഞ്ചിനെ അമേരിക്കക്ക് കൈമാറരുതെന്ന് ബ്രിട്ടീഷ് കോടതി
49 കാരനായ ജൂലിയന്‍ അസാഞ്ചിനെതിരില് ചാരവൃത്തി നടത്തിയതിന് 17 കേസുകളാണ് യുഎസ് ചുമത്തിയത്.

ലണ്ടന്‍: ചാരവൃത്തി ആരോപണം നേരിടുന്ന വിക്കി ലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ അമേരിക്കക്ക് കൈമാറരുതെന്ന് ബ്രിട്ടീഷ് കോടതി. ജൂലിയന്‍ അസാഞ്ചിന്റെ മാനസികാരോഗ്യത്തെ അത് ദോഷകരമായി ബാധിക്കുമെന്ന് ലണ്ടനിലെ ഓള്‍ഡ് ബെയ്ലി കോടതി ജഡ്ജി വനേസ ബരൈറ്റ്സര്‍ പറഞ്ഞു. 49 കാരനായ ജൂലിയന്‍ അസാഞ്ചിനെതിരില് ചാരവൃത്തി നടത്തിയതിന് 17 കേസുകളാണ് യുഎസ് ചുമത്തിയത്. പരാമവധി 175 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസാണ് ഇത്. അസാഞ്ചിനെ യുഎസില്‍ എത്തിച്ച് വിചാരണക്ക് ഹാജരാക്കാനാണ് യുഎസ് ശ്രമിക്കുന്നത്. ഓള്‍ഡ് ബെയ്ലി കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് യുഎസ് അഭിഭാഷകന് പറഞ്ഞു.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുഎസ് നടത്തിയ സൈനിക ഇടപെടലുകളിലെ പാളിച്ചകള്‍ വെളിപ്പെടുത്തുന്ന രേഖകള്‍ വിക്കി ലീക്സിലൂടെ ചോര്‍ത്തി പ്രസിദ്ധീകരിച്ചിരുന്നു. അമേരിക്കന്‍ മിലിട്ടറിയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവച്ച് വീഴ്ത്തുന്നതിന്റെ 39 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടതോടെയാണ് അസാഞ്ചും വിക്കിലീക്സും ലോകശ്രദ്ധ നേടിയത്.
RELATED STORIES
സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ നിലമറന്ന് പെരുമാറരുത്: പോപുലര്‍...
12 Aug 2022 5:17 PM GMTന്യൂയോര്‍ക്കിലെ പ്രഭാഷണ പരിപാടിക്കിടെ എഴുത്തുകാരന് സല്മാന്...
12 Aug 2022 4:01 PM GMT'മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത'; നിർണായക ഉത്തരവുമായി...
12 Aug 2022 3:06 PM GMTതെറ്റായ അലാറം മുഴങ്ങി; ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരില്‍ അടിയന്തരമായി...
12 Aug 2022 1:20 PM GMTഎസ്എസ്എല്‍സി ചോദ്യപേപ്പര്‍ അച്ചടി അഴിമതി; പ്രതികള്‍ക്ക് തടവ് ശിക്ഷ
12 Aug 2022 12:39 PM GMT'വിചാരണ മാറ്റുന്നത് നിയമവിരുദ്ധം'; കോടതി മാറ്റത്തിനെതിരേ നടി...
12 Aug 2022 11:56 AM GMT