മഹാരാഷ്ട്ര: ബിജെപി-ശിവസേനാ പോര് മുറുകി; മുഖ്യമന്ത്രി താൻ തന്നെയെന്ന് ദേവേന്ദ്ര ഫഡ്നാവിസ്, കൂടിക്കാഴ്ച റദ്ദാക്കി ശിവസേന
അതേസമയം ഫഡ്നാവിസിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞു രംഗത്തെത്തിയ ശിവസേന ബിജെപി നേതാക്കളുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദ് ചെയ്തു. ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി ബിജെപിയുമായി ചര്‍ച്ച നടത്തേണ്ടെന്നാണ് ശിവസേന തീരുമാനം.
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി പോര് മുറുകുന്നു. ശിവസേനക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അടുത്ത 5 വര്‍ഷം താന്‍ തന്നെയാകും മുഖ്യമന്ത്രിയെന്നും ശിവസേനയ്ക്ക് മറുപടിയുമായി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. ശിവസേനയുടെ 45 എംഎല്‍എമാര്‍ ബിജെപിക്കൊപ്പമാണെന്ന് ബിജെപി എംപി സഞ്ജയ് കാക്കഡെയും ചൂണ്ടിക്കാട്ടി. അതേസമയം ഫഡ്നാവിസിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞു രംഗത്തെത്തിയ ശിവസേന ബിജെപി നേതാക്കളുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദ് ചെയ്തു. ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി ബിജെപിയുമായി ചര്‍ച്ച നടത്തേണ്ടെന്നാണ് ശിവസേന തീരുമാനം.
മന്ത്രിസഭയില്‍ പകുതി പ്രതിനിധ്യവും, മുഖ്യമന്ത്രിസ്ഥാനം വീതം വയ്ക്കണമെന്നുമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിക്കൊപ്പം നില്‍ക്കില്ലെന്ന നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ശിവസേനക്ക് മറുപടിയുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയത്.
മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷത്തേക്ക് ശിവസേനയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലെന്നും, അടുത്ത 5 വര്‍ഷം താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി എന്നും ഫഡ്നാവിസ് വ്യക്തമാക്കി. നാളെ ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കുമെന്നും അതിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കാണുമെന്നും ഫഡ്നാവിസും അറിയിച്ചു. 288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ബിജെപി 105 സീറ്റുകളും ശിവസേന 56 സീറ്റുകളുമാണ് നേടിയത്.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT