Latest News

മാധ്യമസ്ഥാപനങ്ങളിലെ ശമ്പള നിഷേധം: തൊഴിലാളികളുടെ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

മാധ്യമസ്ഥാപനങ്ങളിലെ ശമ്പള നിഷേധം: തൊഴിലാളികളുടെ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
X

കൊച്ചി: സംസ്ഥാനത്തെ പന്ത്രണ്ട് മാധ്യമ സ്ഥാപനങ്ങളിലെ ശമ്പള നിഷേധത്തിന് എതിരായ റിട്ട് ഹരജി ഹൈക്കോടതി ഫയല്‍ ചെയ്തു. ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പടെ നടത്തിയ ശമ്പളം വെട്ടികുറയ്ക്കലും ഹരജിയില്‍ ചോദ്യം ചെയ്യുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷാണ് ഹരജി നല്‍കിയത്. നേരത്തെ യൂണിയന്‍ കൂടി മുന്‍കൈയെടുത്ത് ലോക്ക് ഡൗണ്‍ കാലയളവില്‍ 53 കോടി രൂപ മാധ്യമങ്ങള്‍ക്ക് പരസ്യ കുടിശ്ശികയിനത്തില്‍ നല്‍കിയിരുന്നു. ഈ തുക ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശികയിനത്തില്‍ കൈമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചെങ്കിലും ഭൂരിഭാഗം മാനേജുമെന്റുകളും ഇതിനു തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് യൂണിയന്‍ കോടതിയെ സമീപിച്ചത്.

പ്രാരംഭവാദം നടത്തി ശബളം നിഷേധിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുറമെ പ്രിന്‍സിപ്പല്‍ സെകട്ടറി, ലേബര്‍ കമ്മീഷണര്‍, പിആര്‍ ഡി ഡയറക്ടര്‍, ഡയറക്ടര്‍ ഓഫ് പ്രസ് തുടങ്ങിയവരെ പ്രതി ചേര്‍ത്താണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. യൂനിയനു വേണ്ടി ജനറല്‍ സെക്രട്ടറി അഡ്വ. തമ്പാന്‍ തോമസ് മുഖാന്തിരം ഫയല്‍ ചെയ്ത ഹരജി ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് പരിഗണിച്ചത്. കേസില്‍ തുടര്‍വാദത്തിന് സര്‍ക്കാര്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ടു. കേസ് ജൂണ്‍ 26 ലേക്ക് മാറ്റി. ഇതേയാവശ്യം മുന്‍നിര്‍ത്തി മഹരാഷ്ട്രയിലെ മാധ്യയൂ ണിയനുകള്‍ നല്‍കിയ ഹരജി മഹരാഷ്ട്ര ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. കര്‍ണാടകയിലും മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് .

Next Story

RELATED STORIES

Share it