എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടേത് ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്
കഞ്ചാവ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.
തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടേത് ആത്മഹത്യയാണെന്ന് പ്രഥമിക നിഗമനം. മൃതദേഹത്തിന് 48 മണിക്കൂറിലധികം പഴക്കമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. കഞ്ചാവ് മാഫിയയുടെ ഭീഷണി നേരിട്ടിരുന്ന ഭിന്നശേഷിക്കാരനായ രതീഷിനെ കോളജിലെ ഭിന്നശേഷിക്കാര്‍ക്കുള്ള ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തിരുവനന്തപുരം ഗവ. എഞ്ചിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണ് നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശിയായ രതീഷ്.
രതീഷിന് കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതടക്കം സംഭവങ്ങള്‍ അന്വേഷിക്കുമെന്ന് പോലിസ് അറിയിച്ചു. രതീഷിനും മാതാവിനും നെയ്യാറ്റിന്‍കരയിലെ കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രതീഷിനെ കഞ്ചാവ് മാഫിയ മര്‍ദ്ദിച്ചിരുന്നു.
വെള്ളിയാഴ്ച മുതല്‍ കാണാതായതായി കോളജ് അധികൃതരും പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകിച്ചതായും പരാതിയുണ്ട്. കഞ്ചാവ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT