Latest News

പുനര്‍ജനി പദ്ധതി; വി ഡി സതീശനെ കുടുക്കാന്‍ നിയമോപദേശവും മറികടന്ന് സര്‍ക്കാര്‍

പുനര്‍ജനി പദ്ധതി; വി ഡി സതീശനെ കുടുക്കാന്‍ നിയമോപദേശവും മറികടന്ന് സര്‍ക്കാര്‍
X

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ സര്‍ക്കാര്‍ നീക്കം നിയമോപദേശവും മറികടന്ന്. സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു നിയമോപദേശം. അക്കൗണ്ടിലേക്ക് പണം വന്നില്ലെന്നും മണപ്പാട് ഫൗണ്ടേഷന് വിദേശ ഫണ്ട് കൈകാര്യം ചെയ്യാമെന്നും കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് കേസെടുക്കാത്ത ഒരു പരാതി സിബിഐക്ക് കൈമാറാനാവില്ല എന്നതാണ് ഒന്നാമത്തെ നിയമതടസമായി ചൂണ്ടിക്കാണിച്ചത്.

പുനര്‍ജനി പദ്ധതിയില്‍ സതീശന്‍ പണം വാങ്ങിയില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതിന് തെളിവില്ല. പുനര്‍ജനി ഫണ്ട് സതീശന്‍ കൈകാര്യം ചെയ്തിട്ടില്ലെന്നും റിപോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തരവകുപ്പിന് കൈമാറിയതാണ് റിപോര്‍ട്ട്. 2025 സെപ്തംബര്‍ 19ന് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഇതുപറയുന്നത്. വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് വിദേശഫണ്ട് വന്നില്ലെന്ന് വ്യക്തമായി. മണപ്പാട് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഫണ്ട് കൈകാര്യം ചെയ്തത്. അവര്‍ക്ക് വിദേശഫണ്ട് കൈകാര്യം ചെയ്യാന്‍ അനുവാദമുണ്ട്.

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് സതീശനെതിരേ സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശിപാര്‍ശ നല്‍കിയതായി നേരത്തെ വാര്‍ത്ത പുറത്തുവന്നിരുന്നു. പതിനൊന്ന് മാസങ്ങള്‍ക്കു മുന്‍പാണ് ഇത്തരമൊരു ശിപാര്‍ശ നല്‍കിയിരുന്നത്. എന്നാല്‍, വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം 2025 സെപ്തംബറിലാണ് സതീശനെതിരേ തെളിവില്ലെന്ന് വ്യക്തമാക്കി കത്ത് നല്‍കിയിരിക്കുന്നത്. ഈ കത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Next Story

RELATED STORIES

Share it