Latest News

കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധക്ക് കാരണം ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരമില്ലായ്മ

പാചകത്തിന് ഉപയോഗിച്ച വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യവും,അരിയുടെ സാംപിളില്‍ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപോര്‍ട്ട്

കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധക്ക് കാരണം ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരമില്ലായ്മ
X

ആലപ്പുഴ: കായംകുളം പുത്തന്‍ റോഡ് യുപി സ്‌കൂളിലെ ഭക്ഷ്യവിഷബാധക്ക് കാരണം അരിയുടെയും പയറിന്റേയും ഗുണനിലവാരമില്ലായ്മയാണെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനാ ഫലം.പാചകത്തിന് ഉപയോഗിച്ച വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യവും,അരിയുടെ സാംപിളില്‍ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപോര്‍ട്ട്.

അരി, പലവ്യഞ്ജനങ്ങള്‍, വെള്ളം എന്നിവയുടെ സാംപിള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലാണ് പരിശോധിച്ചത്. വിളവ് പാകമാകാത്ത വന്‍പയറാണ് പാചകത്തിന് ഉപയോഗിച്ചത്.ഇത് ദഹന പ്രകിയയെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളത്തില്‍ ക്ലോറിനേഷന്‍ നടത്താന്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നിര്‍ദേശം നല്‍കി.

കഴിഞ്ഞയാഴ്ചയാണ് കായംകുളം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്.26 കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണം കഴിച്ച് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്.ചോറും സാമ്പാറും കഴിച്ച വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്നാണ് റിപോര്‍ട്ടുകള്‍.

സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധ റിപോര്‍ട്ട് ചെയ്തതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ എന്നിവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. അങ്കണവാടിയില്‍ ഭക്ഷ്യ വിഷബാധ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വര്‍ക്കറെയും ഹെല്‍പ്പറെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവിടെ സൂക്ഷിച്ചിരുന്ന ഭക്ഷ്യസുരക്ഷ , ആരോഗ്യ, സാമൂഹ്യക്ഷേമ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യധാന്യങ്ങള്‍ പുഴുവരിച്ചതായി കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it