Latest News

വിദേശി മദ്യം ഒഴുക്കികളഞ്ഞ സംഭവം; ഗ്രേഡ് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പോലിസ് അസോസിയേഷന്‍

മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഡിജിപിയേയും അസോസിയേഷന്‍ നേതാക്കള്‍ പ്രതിഷേധം അറിയിച്ചു

വിദേശി മദ്യം ഒഴുക്കികളഞ്ഞ സംഭവം; ഗ്രേഡ് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പോലിസ് അസോസിയേഷന്‍
X

തിരുവനന്തപുരം: കോവളത്ത് വിദേശി മദ്യം ഒഴുക്കി കളഞ്ഞ സംഭവത്തില്‍ ഗ്രേഡ് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കേരള പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍. കോവളം ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന് നിര്‍ദ്ദേശമാണ് ഗ്രേഡ് എസ്‌ഐ ഷാജി പാലിച്ചതെന്ന് അസോസിയേഷന്‍ വിശദീകരിക്കുന്നു. മദ്യം കളയാന്‍ പോലിസ് വിദേശ പൗരനോട് ആവശ്യപ്പെട്ടിട്ടില്ല. വിദേശിയുടെ സമീപത്തു പോവുകയോ തൊടുകയോ ചെയ്തിട്ടില്ല. വിരമിക്കാന്‍ അഞ്ചു മാസം മാത്രമുള്ള ഉദ്യോഗസ്ഥനെ ഇതിന്റെ പേരില്‍ സസ്‌പെന്‍സ് ചെയ്ത നടപടി നീതീകരിക്കാനാവത്തതാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഡിജിപിയേയും അസോസിയേഷന്‍ നേതാക്കള്‍ പ്രതിഷേധം അറിയിച്ചു.

അതേസമയം പോലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ വാദം തള്ളി സ്വീഡിഷ് പൗരന്‍ സ്റ്റീവന്‍ ആസ്ബര്‍ഗ് രംഗത്ത് എത്തി. തനിക്ക് വേണ്ടിയല്ല സുഹൃത്തിനായാണ് മദ്യം വാങ്ങിയതെന്നും മദ്യവുമായി താന്‍ ബീച്ചിലേക്കല്ല സുഹൃത്ത് താമസിച്ചിരുന്ന ഹോട്ടലിലേക്കാണ് പോയതെന്നും സ്റ്റീവന്‍ പറഞ്ഞു. കോവളം ജങ്ഷനില്‍ വച്ചാണ് തന്നെ പോലിസ് തടഞ്ഞതെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിഷയത്തില്‍ ഇപ്പോള്‍ പോലിസ് അസോസിയേഷന്‍ നടത്തുന്ന വാദം അവരെ പ്രതിരോധിക്കുന്നതിന് വേണ്ടി മാത്രമാണെന്നും സ്റ്റീവന്‍ പറഞ്ഞു.

അതേസമയം, കോവളത്ത് വിദേശിയെ പോലിസ് അവഹേളിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പോലിസിനോട് റിപ്പോര്‍ട്ട് തേടി. സര്‍ക്കാറിനെ അള്ള് വെക്കുന്ന പരിപാടി അനുവദിക്കില്ലെന്ന് പറഞ്ഞ് പോലിസിനെ ടൂറിസം മന്ത്രി വിമര്‍ശിച്ചു. ഇത്തരം അനുഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ തനിക്ക് ഹോം സ്‌റ്റേ നടത്തിപ്പ് നിര്‍ത്തിവേക്കേണ്ടി വരുമെന്ന് അപമാനം നേരിട്ട സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ്ബര്‍ഗ് പറഞ്ഞു.

അതിനിടെ, മന്ത്രി വി ശിവന്‍കുട്ടി സ്വീഡിഷ് പൗരനെ സന്ദര്‍ശിച്ചു.

കോവളത്തിനടുത്ത് വെള്ളാറില്‍ ഹോംസ്‌റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ബിവറേജസില്‍ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പോലിസ് തടഞ്ഞത്. ബില്‍ ചോദിച്ച് പോലിസ് തടഞ്ഞതിനാല്‍ സ്റ്റീവന്‍ മദ്യം ഒഴുക്കിക്കളയുകയായിരുന്നു. ദേശീയതലത്തില്‍ തന്നെ സംഭവം വാര്‍ത്തയായി സര്‍ക്കാര്‍ വെട്ടിലായതോടെയാണ് മുഖ്യമന്ത്രി സിറ്റി പോലിസ് കമ്മീഷണറോട് റിപോര്‍ട്ട് തേടിയത്. സ്‌പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി. വിദേശിയെ അപമാനിച്ചതില്‍ അന്വേഷണം വേണമെന്ന് ടൂറിസം മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം നാലു വര്‍ഷമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് പോലിസില്‍ നിന്നും നാട്ടുകാരില്‍ നിന്നും നിരന്തരം ദുരഭവങ്ങളാണ് ഉണ്ടാകുന്നതെന്നാണ് സ്റ്റീഫന്റെ പരാതി. മദ്യം വാങ്ങിവരുമ്പോള്‍ ബില്ല് കൈവശം വയ്ക്കണമെന്ന് തനിക്കറിയില്ലായിരുന്നു. പോലിസ് ആവശ്യപ്പെട്ടിട്ടും പ്ലാസ്റ്റിക് കുപ്പിയായതുകൊണ്ടാണ് എറിയാതെ മദ്യം ഒഴിക്കികളഞ്ഞത്.

Next Story

RELATED STORIES

Share it