Latest News

ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെട്ട പോക്‌സോ കേസ്; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കൂട്ട നടപടി

ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെട്ട പോക്‌സോ കേസ്; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കൂട്ട നടപടി
X

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെട്ട പോക്‌സോ കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കൂട്ട അച്ചടക്ക നടപടി. വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. കൂടാതെ അച്ചടക്ക നടപടിയുടെ ഭാഗമായി താക്കീതും നല്‍കി. ലോക്കല്‍ കമ്മിറ്റിയംഗം ജെ.എസ്.രഞ്ജിത്തിനെ തരംതാഴ്ത്തി. മറ്റ് രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങളെയും താക്കീത് ചെയ്തു. ലോക്കല്‍ കമ്മറ്റി അംഗം ജെ എസ് രഞ്ജിത്തിനെ തരംതാഴ്ത്തി.

പോക്‌സോ കേസ് പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിനേഷിനെതിരേ മുമ്പും സമാനമായ പരാതികളുണ്ടായിട്ടും നടപടിയെടുക്കാതിരുന്ന സാഹചര്യത്തിലാണ് അച്ചടക്ക നടപടി. അതേസമയം, ലോക്കല്‍ സെക്രട്ടറി ബാങ്ക് പ്രസിഡന്റ് സ്ഥാനത്തെത്തിയതിനാലാണ് സ്ഥാനത്തുനിന്ന് നീക്കിയതെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായുള്ള വഴിവിട്ട ബന്ധത്തിന്റെ വീഡിയോ ഇയാളുടെ ഫോണില്‍ നിന്ന് പോലിസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള്‍ തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന കേസിലാണ് ഡിവൈഎഫ്‌ഐ വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജെ ജിനേഷ്(29), തൃശൂര്‍ കുന്ദംകുളം കോനത്തുവീട് മേത്തല എസ് സുമേജ്(21), മലയം ചിത്തിരയില്‍ എ അരുണ്‍(മണികണ്ഠന്‍27), വിളവൂര്‍ക്കല്‍ തൈവിള തുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി(20), ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന പൂഴിക്കുന്ന പൊറ്റവിള വീട്ടില്‍ വിഷ്ണു(23), വിഴവൂര്‍ തോട്ടുവിള ഷാജി ഭവനില്‍ അഭിജിത്ത്(26), മച്ചേല്‍ പ്ലാങ്കോട്ടുമുകള്‍ ലക്ഷ്മിഭവനില്‍ അച്ചു അനന്തു (18) എന്നിവരെ പോലിസ് അറസ്റ്റുചെയ്തത്. അറസ്റ്റിലായ പ്ലസ്ടു വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കുന്ദംകുളം സ്വദേശി സുമേജ് ഒഴികേയുള്ള പ്രതികളെല്ലാം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it