Latest News

പ്ലസ് വണ്‍ അധിക ബാച്ചുകള്‍ ഈമാസം 23ന് പ്രഖ്യാപിക്കും: മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു

പ്ലസ് വണ്‍ അധിക ബാച്ചുകള്‍ ഈമാസം 23ന് പ്രഖ്യാപിക്കും: മന്ത്രി വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ അധിക ബാച്ചുകള്‍ ഈമാസം 23ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിലാകെ ഉത്കണ്ഠയുണ്ടായിരുന്നു. മാര്‍ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സര്‍ക്കാരിന് ആ ഉത്കണ്ഠ അകറ്റാന്‍ സാധിച്ചുവെന്നും സ്‌കൂള്‍ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

85000 ത്തോളം കുട്ടികള്‍ക്കാണ് പ്ലസ് വണ്‍ സീറ്റില്ലെന്ന് വ്യക്തമായത്. താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുത്ത് സീറ്റ് ക്ഷാമം പരിഹരിക്കുമെന്ന് നിയമസഭയില്‍ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും സീറ്റിനായി നെട്ടോട്ടം ഓടുമ്പോഴും അലോട്ട്‌മെന്റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി ആദ്യം പറഞ്ഞിരുന്നത്.

മാനേജ്‌മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, അണ്‍ എയ്ഡഡ് സീറ്റുകളെല്ലാം കൂട്ടിയുള്ള ആ വാദം മന്ത്രി ആവര്‍ത്തിച്ചെങ്കിലും താഴെത്തട്ടിലെ സ്ഥിതി പരിശോധിക്കാമെന്ന് ഒടുവില്‍ സര്‍ക്കാര്‍ സമ്മതിയ്ക്കുകയായിരുന്നു.

കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് കലക്ടര്‍ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മഴക്കെടുതി രൂക്ഷമായ നെയ്യാറ്റിന്‍കര താലൂക്കില്‍ ഇന്ന് രാവിലെ 8.58 ഓടെയാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. വൈകിയെത്തിയ അവധി അറിയിപ്പ് അറിയാതെ കുട്ടികളെല്ലാം സ്‌കൂളുകളില്‍ എത്തിയിരുന്നു. പിന്നീട് തിരിച്ചുപോയി. ഇത് വ്യാപക പരാതിക്ക് വഴിവെച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും അവധി വൈകി പ്രഖ്യാപിച്ചോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Next Story

RELATED STORIES

Share it